ന്യൂദല്‍ഹി: സര്‍ക്കാര്‍ ആനൂകൂല്യങ്ങളും സബ്സിഡികളും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡികളും ആനൂകൂല്യങ്ങളും ലഭിക്കാന്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാത്രമായിരിക്കും ഇനി പരിഗണിക്കുക.
പാചകവാതക സബ്സിഡി കിട്ടുന്ന എണ്ണ-പ്രകൃതി വാതക മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അടക്കം സഹായങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് ആധാരമാകും.
ഇനിയും ആധാര്‍ കാര്ഡെടുത്തിട്ടില്ലാത്തവര്ക്ക് അവസരം ഉണ്ടാക്കും. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കും.
ആധാര്‍ കാര്‍ഡു ദുരുപയോഗം നിലവില്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടുന്ന കുറ്റമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: