തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ചെരുപ്പ് ഗോഡൗണില്‍ അഗിനിബാധ. രണ്ട് ലക്ഷം രൂപയുടെ സാമഗ്രികള്‍ കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ മൈഡിയര്‍ ഫുട്വെയര് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ തീപിടിച്ചത്. ഓണാവധിയായിരുന്നതിനാല് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നില്ല. മൂന്നാമത്തെ നിലയിലെ ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപമത്തെ കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരന് ഫയര്ഫോഴിസില് അറിയിക്കുകയായിരുന്നു. ചെങ്കല്‍ച്ചൂളയില്‍ നിന്നും
മൂന്നു യൂണിറ്റും ചാക്കയില്‍ നിന്നും ഒരുയൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്ലാസ്റ്റിക്കും റബ്ബറുമായതിനാല് രൂക്ഷമായ പുക ഉയര്‍ന്നിരുന്നു. മാസ്ക് ഉപയോഗിച്ച ശേഷമാണ് അഗ്നിശമനാഅംഗങ്ങള്ക്ക് ഉള്ളില്‍ കടക്കാനായത്. ചെങ്കല്‍ ചൂള സ്റ്റേഷന് ഓഫീസര്‍ സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നരമണിക്കൂറുകൊണ്ടാണ് തീ പൂര്‍ണ്ണമായും കെടുത്തിയത്. പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: