പേട്ട: പട്ടം ഭാഗത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യസഭാ അംഗം സുരേഷ് ഗോപി. കോസ്മോ ആശുപത്രിയ്ക്ക് സമീപം ആമയിഴഞ്ചാന്‍ തോടിന്റെ തീരത്ത് താമസിക്കുന്ന പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യരമേശിന്റെ വീട്ടിലാണ് ആദ്യം എത്തിയത്. ആമയിഴഞ്ചാന്‍ തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് കിടക്കുന്നതും വാട്ടര്‍ അതോറിട്ടിയുടെ കീഴിലുളള ഡ്രയിനേജ് പമ്പ് ഹൗസില്‍ നിന്നും പ്രത്യേകം പൈപ്പുവഴി ഡ്രയിനേജ് മാലിന്യം ആമയിഴഞ്ചാന്‍ തോടിലേയ്ക്ക് ഒഴുക്കി വിടുന്ന പ്രദേശവും എംപി കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സുരേഷ് ഗോപി പ്രദേശത്ത് എത്തിയതറിഞ്ഞതോടെ പ്രദേശവാസികള്‍ ഒത്തുകൂടി തങ്ങളുടെ ദുരിതങ്ങള്‍ എംപിയോടു പങ്കുവച്ചു.
മഴക്കാലത്ത് ആമയിഴഞ്ചാന്‍ തോട് നിറയുന്നതോടെ പ്രദേശത്തെ വീടുകളെല്ലാം വെളളത്തിനടിയിലാകുന്നത് പതിവാണ്. വെളളംകുറയുന്നതോടെ തോട്ടിലെ ഡ്രയിനേജ് മാലിന്യം വീടിനുളളില്‍ കെട്ടികിടക്കും. അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന തങ്ങള്‍ക്ക് ആരുടേയോ കാരുണ്യം കൊണ്ട് കിട്ടുന്ന ഭക്ഷണമാണ് ആകെ ലഭിക്കുന്ന ആനുകൂല്യം. എന്നാല്‍ ദുരിത പ്രദേശം സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ എത്തുമെങ്കിലും സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല് അധികൃതര്‍ മൗനം പാലിക്കുകയാണ്. പുറമ്പോക്കില്‍ താമസിക്കുന്നത് കൊണ്ട് മാത്രമാണ് ഇവിടുത്തെ ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കല്ല തോടിന്റെ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ ഭിത്തി നിര്‍മ്മിക്കേണ്ടത്. പുറമ്പോക്ക് തോടിന്റെ നവീകരണത്തിന് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും ഇവിടെയുളളവര്‍ക്ക് അര്‍ഹതപ്പെട്ട താമസയോഗ്യമായ മറ്റൊരിടം നല്‍കണം. സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് മനു തുടങ്ങിയവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: