ന്യൂദല്‍ഹി: ഗോവിന്ദച്ചാമി സൗമ്യയെ കൊന്നത് കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ പോയത് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെ പിഴവാണെന്ന് പ്രതിഭാഗവും. ചാര്‍ളി തോമസ് എന്ന ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് അഡ്വ. ബിജു ആന്റണി ആളൂരാണ് പ്രോസിക്യൂഷന്റെ പിഴവാണ് പ്രതിക്ക് തുണയായതെന്ന് വെളിപ്പെടുത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പിഴവുകള്‍ പ്രോസിക്യൂഷന് തിരിച്ചടിയായിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതിച്ചേര്‍ത്തത്. ഇത് കേസിനെ ദുര്‍ബലമാക്കി. സര്‍ക്കാര്‍ അഭിഭാഷകന് സമര്‍പ്പിച്ച തെളിവുകള്‍ കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന് കോടതി കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന രണ്ടു മുറിവുകളാണ് സൗമ്യയുടെ മരണകാരണമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ആദ്യത്തെ മുറിവ് ട്രെയിനിനകത്തു വെച്ചുണ്ടായതാണെന്നും രണ്ടാമത്തെ മുറിവ് ട്രെയിനിന് പുറത്തുവെച്ചുണ്ടായതാണെന്നുമുള്ള വാദം തെളിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സാധിച്ചില്ലെന്നും അഡ്വ. ആളൂര്‍ പ്രതികരിച്ചു.
കേസില്‍ തിരിച്ചടി ലഭിച്ചെന്ന് അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: