ന്യൂദല്‍ഹി: ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും പാക്കിസ്ഥാന് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ അഫ്ഗാന് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഘാനി രംഗത്ത്. പാക് സൈന്യം നടത്തുന്ന ക്രൂരതകള്‍ അധിക കാലം മൂടിവെയ്ക്കാന്‍ മാധ്യമങ്ങള്ക്കാവില്ലെന്നും അഫ്ഗാന് പ്രസിഡന്റ് പറഞ്ഞു. ദല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനലിസില് പ്രസംഗിക്കുകയായിരുന്നു അഷ്റഫ് ഗനി.
ബലൂചിസ്ഥാനിലേക്കും വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലേക്കും 2700 സൈനികരെ പാക്കിസ്ഥാന് അയച്ചുകഴിഞ്ഞു. അവിടെ നടക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ മൂടിവെയ്ക്കുകയാണ്. പാക് സൈന്യം നടത്തുന്ന ബലപ്രയോഗം മൂടിവെയ്ക്കപ്പെടുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് അഫ്ഗാന് പ്രസിഡന്റ് പ്രസംഗിച്ചത്.
പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യമായതിനാല്‍ തന്നെ ബലൂച് സ്വാതന്ത്ര്യ വിഷയത്തില്‍ അഫ്ഗാനിസ്ഥാന് അഭിപ്രായം പറയില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കേണ്ടതിനാലാണത്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടപ്പെടണം.
നല്ല ഭീകരവാദവും ചീത്തഭീകരവാദവും ഇല്ല. നല്ല ഭീകരര്‍ അയല്‍വാസികളെ കൊല്ലുമ്പോള്‍ ചീത്ത ഭീകരര്‍ നമ്മെ കൊല്ലും, ഇതാണ് ഏക വത്യാസമെന്നും വിമര്‍ശനം ശക്തമാക്കി അഫ്ഗാന് പ്രസിഡന്റ് തുടര്‍ന്നു.
ഭാരത-അഫ്ഗാന് വ്യാപാര ബന്ധം തടസ്സപ്പെടുത്താനുള്ള പാക് ശ്രമങ്ങളില്‍ വലിയ ആശങ്കകളില്ലെന്നും വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതവുമായും ചൈനയുമായും ഇറാനുമായും തുറന്ന സമീപനമാണ് അഫ്ഗാനിസ്ഥാനുള്ളത്. മുഗള്‍ ഭരണകാലത്തിനും മുമ്പേ ഭാരതവും അഫ്ഗാനും തമ്മില്‍ വ്യാപാരബന്ധം ശക്തമാണെന്നും അഷ്റഫ് ഗനി പറഞ്ഞു.
അടുത്ത അഞ്ചുവര്‍ഷത്തിനകം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം 65,000 കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: