ന്യൂദല്‍ഹി: ആറുവര്‍ഷമായി പാര്‍ട്ടിക്ക് പുറത്തായിരുന്ന അമര്‍സിങിന്റെ തിരിച്ചു വരവും പാര്‍ട്ടിയില്‍ പ്രശ്നമായി.
അമര്‍സിങ് പാര്‍ട്ടിയില്‍ തിരികെ എത്തിയതോടെ പഴയ തട്ടിപ്പുകാരും അഴിമതിക്കാരും സജീവമായെന്ന് അഖിലേഷ് യാദവ് ആരോപിക്കുന്നു. ഇവരെ ഒഴിവാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദയനീയ പരാജയം സംഭവിക്കുമെന്നും അഖിലേഷ് കുറ്റപ്പെടുത്തി. എന്നാല്‍ തന്നെ മറികടന്ന് അഖിലേഷ് തീരുമാനങ്ങളെടുക്കുന്നതില്‍ മുലായംസിങ് യാദവിനുള്ള അതൃപ്തിയാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് അമര്സിങിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അഖിലേഷിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും നീക്കിയതിനെതിരെ സമാജ് വാദി പാര്‍ട്ടി എംപിമാരുള്‍പ്പെടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അഖിലേഷിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയത് വലിയ തെറ്റാണെന്ന് രാംഗോപാല്‍ യാദവ് എംപി കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ശക്തനും മുസ്ലിം വിഭാഗത്തിലെ പ്രധാന നേതാവുമായ അസംഖാനും അഖിലേഷിനൊപ്പമാണ്.
പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും മുലായംസിങ് യാദവിന്റെ മൗനാനുവാദത്തോടെ അമര്‍സിങും ശിവപാല്‍ യാദവും അഖിലേഷിനെതിരെ കൂടുതല്‍ കരുക്കള്‍ നീക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: