തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നതിന് തെളിവാണ് സൗമ്യകൊലക്കേസിലെ സുപ്രീംകോടതി വിധിയെന്ന് യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്.എസ്. സമ്പത്ത്. സുപ്രീംകോടതിയിലെ പ്രോസിക്യൂഷന് അലംഭാവത്തിനെതിരെ യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സമ്പത്ത്.
വിധി സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ്. ഇതിലൂടെ നടപ്പിലാക്കിയത് വധശിക്ഷയ്ക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. സുപ്രീംകോടതിയില്‍ പരാജയപ്പെടാനുള്ള കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഗോവിന്ദച്ചാമി സംസ്ഥാന സര്‍ക്കാരിനെ വിലയ്ക്കെടുത്തുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സമ്പത്ത് പറഞ്ഞു.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ്, സംസ്ഥാന സമിതി അംഗം അഡ്വ. രഞ്ജിത്ത് ചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്. ചന്ദ്രകിരണ്‍, ജില്ലാ ഭാരവാഹികളായ എസ്. ശ്രീരാഗ്, ആലമുക്ക് വിഷ്ണു, അഖില്‍ പി. എന്നിവര്‍ ധ മാര്‍ച്ചിന് നേതൃത്വം നല്കി.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവ് സംസാരിച്ചു. പ്രബീഷ് മാറാട്, റെനീഷ്, രാകേഷ്, ദിപിന്, ഷാലു, നിവേദ്, അഖില്കൊയിലാണ്ടി, ബബീഷ്, ഷിനു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: