പേട്ട: സേവാഭാരതിയുടെ പ്രവര്‍ത്തനം സമൂഹത്തിനു മാതൃകയാണെന്ന് സുരേഷ്ഗോപി എംപി. തിരുവോണ നാളില്‍ മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ സേവാഭാരതി ഒരുക്കിയ ഓണസദ്യയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നാടെങ്ങും ഓണം ആഘോഷിക്കുമ്പോള്‍ ഓണസദ്യയുണ്ണാന്‍ കഴിയാതെ നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ഇതിന് പുറമെയാണ് അശരണര്‍. ഇവര്‍ക്കൊക്കെ ഓണസദ്യ വിളമ്പാന്‍ കഴിയുകയെന്നത് മഹത് കര്‍മ്മമാണെന്നും സുരേഷ്ഗോപി പറഞ്ഞു. പതിനാല് വര്‍ഷമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവാഭാരതി നടത്തുന്ന ഓണസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ദന്തല്‍ കോളേജിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ഓണസദ്യ വിളമ്പിയ്ത. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍, മാധവ് എന്നിവരും ഓണസദ്യയില്‍ പങ്കെടുത്തു.
സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത് ഹരി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ് രമേശന് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ വി.ജി. ഗിരികുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എസ്. ശര്‍മ്മ, പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യാരമേശ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.പ്രസന്നമൂര്‍ത്തി, സെക്രട്ടറി ഡി. വിജയന്, സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബി. മനു, ശ്രീകാര്യം നഗര്‍ സെക്രട്ടറി കോമളവല്ലി എന്നിവര്‍ സബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: