ന്യൂദല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രീംകോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
സൗമ്യയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന ഒറ്റക്കാരണം കൊണ്ട് ഗോവിന്ദച്ചാമിയെ വെറുതെ വിട്ടത് ശരിയായില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 300 സുപ്രീംകോടതി വേണ്ടവിധം പരിശോധിക്കാതെയാണ് വിധി പറഞ്ഞതെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ശിക്ഷാനിയമത്തിലെ വകുപ്പ് 300ന് നാല് ഭാഗങ്ങളാണുള്ളത്. ആദ്യത്തെ ഭാഗത്തിലാണ് കൊല്ലാനുള്ള ഉദ്ദേശത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. മൂന്ന് ഭാഗങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ കൂടി സ്ഥാപിക്കപ്പെട്ടിരുന്നെങ്കില്‍, കൊല്ലാനുള്ള ഉദ്ദേശമില്ലെങ്കില്‍ കൂടി അത് കൊലപാതകമായേനെ.
നിര്‍ഭാഗ്യവശാല്‍ സുപ്രീംകോടതി മറ്റു ഭാഗങ്ങള്‍ കൃത്യമായി വിലയിരുത്തിയില്ല – പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്മാന് കൂടിയായ കട്ജു പറഞ്ഞു.
സൗമ്യ കേസിലെ വിധി തുറന്ന കോടതിയില്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കട്ജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: