ചേര്‍ത്തല: ചിലര്‍ ജാതിയില്ല, മതമില്ല എന്നു പറയുന്നത് കബളിപ്പിക്കലാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരോരുത്തരും അവരവരുടെ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് ഗുരുവിനെ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച 162-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലര്‍ അന്ധന് ആനയെ കണ്ടപോലെ ഗുരുദര്‍ശനങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ നല്കുന്നു. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഇത്രയും വിവാദങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ലോകം ഗുരുവിനെ ആദരിക്കുന്നു. ഗുരുവിന്റെ കൃതികള്‍ പ്രചരിപ്പിച്ചിരുന്നുവെങ്കില്‍ കേരളം ഇങ്ങനെ ആകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എവിടെ ജനിച്ചാലും നമ്മള് ഏത് സമുദായത്തില്പ്പെട്ടാലും നല്ല മനുഷ്യരായി ജീവിക്കണമെന്ന് മെഗാ യോഗാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സിനിമതാരം ശ്വേതമേനോന് പറഞ്ഞു.
ആര്‍ക്ക് നമ്മള് എന്ത് ചെയ്താലും അവര്‍ അതിന് അര്‍ഹരാണോ എന്ന് ആലോചിച്ചിട്ട് വേണം നന്മ ചെയ്യാന്‍ ലോകം കേള്‍ക്കുവാന്‍ കൊതിക്കുന്ന വാക്കുകള്‍ ആണ് ഗുരുവിന്റെതെന്നും ശ്വേത പറഞ്ഞു. ചടങ്ങില്‍ എസ്എന്‍ ഡിപി യൂണിയന് കണിച്ചുകുളങ്ങര പ്രസിഡന്റ് വി.എം. പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് എം.വി. നികേഷ് കുമാര്‍ വിതരണം ചെയ്തു. കയര്‍ കോര്പ്പറേഷന് ചെയര്മാന് ആര്. നാസര്‍, സിനിമോള്‍ സോമന്, ഡി. പ്രിയേഷ് കുമാര്‍, പി.എസ്.എന്‍. ബാബു, ധനേശന്‍ പൊഴിക്കല്‍, കെ.കെ. പുരുഷോത്തമന്, വാര്‍ഡ് മെബര്‍ റെജി കുമാര്‍, രാധാകൃഷ്ണന്, എ.പി. ബാബു, ഡി. രാധാകൃഷ്ണന്, എസ്. രാജേഷ്, സുനില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: