പാലാ: ശ്രീനാരായണ ഗുരുദേവന് ഈശ്വരന്റെ അവതാരം തന്നെയാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കെ.എം മാണി എംഎല്‍എ. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് സംഘടിപ്പിച്ച മഹാഗുരു മഹാറാലി ഗുരുദേവ ജയന്തി സമ്മേളനത്തില്‍ ജയന്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടു മുന്‍പ് നിലനിന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പടപൊരുതിയ ഗുരുദേവന് വലിയൊരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. ഈശ്വരചൈതന്യമുള്ളവര്ക്കേ ഇതു സാധ്യമാകൂ. അടിച്ചമര്‍ത്തപ്പെട്ട വലിയ ജനസമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ഗുരുദേവന് ലോകം കണ്ട മഹാഗുരുക്കന്മാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന വ്യക്തിത്വമാണെന്നും മാണി പറഞ്ഞു. മനുഷ്യന് നന്നാവുക എന്ന സന്ദേശമാണ് ഗുരു ആത്യന്തികമായി ലോകത്തിന് പകര്‍ന്നു നല്‍കിയത്. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഇന്നും രാജ്യത്ത് സ്പര്‍ധ നിലനില്‍ക്കുകയാണ്. ഇവിടെയാണ് ഗുരുദേവന്റെ സന്ദേശങ്ങള്‍ മഹത്തരമാകുന്നത്. ഗുരുദേവ ദര്‍ശനങ്ങള്‍ മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്താന്‍ ലോകത്തിനായാല് മനുഷ്യര്‍ ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. മാനവികതയ്ക്ക് ഊന്നല്‍ കൊടുക്കുന്ന ഒരു സംസ്കാരം ഉണ്ടാകണം. ഈഴവ സമൂഹത്തെ ശക്തമായ അടിത്തറ കൊടുത്തുകൊണ്ട് നയിക്കുന്ന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗത്തിന് മൈക്രോഫിനാന്‍സിലൂടെ യോഗനേതാക്കള്‍ നല്കിയ കൈത്താങ്ങ് മറ്റു സമുദായങ്ങള്‍ കണ്ടുപഠിക്കേണ്ടതാണെന്നും കെ.എം മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: