ന്യൂദല്‍ഹി: യാത്രാക്കൂലി ഉള്‍പ്പെടെയുള്ള നിരക്കുകള്‍ കുത്തനെ കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്ര റെയില്‍വെ ബജറ്റ് ഇന്ന് അവതരിപ്പിക്കും.
കേന്ദ്ര റെയില്‍വെമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദിയുടെ കന്നിബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. റെയില്‍വെ സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിച്ച കാകോദ്കര്‍ കമ്മറ്റി നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സെസ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. വാര്‍ത്താവിനിമയ, സിഗ്നല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കാനും മറ്റുമായി 5000 കോടി രൂപയാണ് റെയില്‍വെ കണ്ടെത്തേണ്ടിവരിക. ഇതിന് സെസ്സ് പിരിക്കാമെന്നാണ് കമ്മറ്റിയുടെ ശുപാര്‍ശ.
സ്റ്റേഷനുകളുടെ വാണിജ്യവല്‍ക്കരണം വഴി അധികവിഭവസമാഹരണത്തിനുള്ള ശ്രമവും മന്ത്രി നടത്തിയേക്കും. കഴിഞ്ഞ 6 ന് എല്ലാ വിഭാഗം ചരക്കുകൂലിയും കൂട്ടിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ വര്‍ധനക്ക് സാധ്യതയില്ലെന്നാണ് റെയില്‍വെ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കര്‍ണാടകയിലെ കോളാറിലും ഗുജറാത്തിലെ കച്ചിലും രണ്ട് പുതിയ കോച്ച് ഫാക്ടറികളും ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: