ന്യൂദല്‍ഹി: സ്പെയിനിനെതിരായ ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യ സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന് സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസിനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. വയറുവേദന മൂലം റാഫേല്‍ നദാല്‍ പിന്മാറിയതോടെയാണ് ലോപ്പസ് സിംഗിള്‍സില്‍ കളിക്കാനിറങ്ങിയത്. സ്കോര്‍: 6-4, 6-4, 3-6, 6-1.
ആദ്യ രണ്ട് സെറ്റിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താതെ കീഴടങ്ങിയ രാമനാഥന് മൂന്നാം സെറ്റില്‍ ലോപ്പസിനെ വെള്ളം കുടിപ്പിച്ചു. കോര്‍ട്ട് നിറഞ്ഞുകളിച്ച രാമനാഥന്റെ ബാക്ക്ഹാന്‍ഡ്-ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ക്കും മുന്നില്‍ മറുപടിയില്ലാത്ത വിഷമിച്ച ലോപ്പസിന് മൂന്ന് ഗെയിം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ നിര്‍ണായകമായ നാലാം സെറ്റില്‍ ഫെലിസിയാനോ ലോപ്പസിന്റെ കരുത്തിന് മുന്നില്‍ രാമനാഥന് പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. ഒരു ഗെയിം മാത്രം വിട്ടുകൊടുത്ത് ലോപ്പസ് സെറ്റും മത്സരവും സ്വന്തമാക്കി.
രാമനാഥനെതിരെ ഫെലിസിയാനോ ലോപ്പസിന്റെ പ്രകടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: