വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനികവീക്ഷണം കാലാതീതമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആ വീക്ഷണത്തിലൂന്നിയുള്ള കര്‍മമേഖല ജാതിമത ചിന്തകള്‍ക്കതീതമാണ്. ലോകഗുരുവായ ശ്രീനാരായണഗുരുവിന്റെ സന്ദേശം സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവ ഉള്‍ക്കൊണ്ടുള്ളതാണ്.
ഗുരുവിന്റെ ഈ ഏകലോകദര്‍ശനം ലോക സമാധാനത്തിനും ഭാവി ജനതയുടെ അഭിവൃദ്ധിക്കും അടിസ്ഥാനശിലയാകുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
162-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരിയില്‍ തിരുജയന്തി-വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ജാതിമതവര്‍ഗ ഭേദങ്ങളാല്‍ കലുഷിതമായ കാലഘട്ടം കേരളത്തില്‍ നിലനിന്നിരുന്നു. ശ്രീനാരായണഗുരുദേവന്റെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ സനാതനധര്‍മ്മം പുനഃസ്ഥാപിക്കപ്പെട്ടു. അത് കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ ഒരു ഓര്‍മപുതുക്കല്‍ കൂടിയായിരുന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ശിവഗിരിമഠത്തിന്റെ കവാടത്തില്‍ വിഷ്ണുഭക്തന്റെ സംഭാവനയായി സമര്‍പ്പിക്കുന്ന ഗോപുരത്തിന്റെ ശിലാസ്ഥാപനവും സച്ചിദാനന്ദ സ്വാമി രചിച്ച ‘ദിവ്യശ്രീ ബോധനാനന്ദ സ്വാമികള്‍’, ഡോ. എസ്. മോഹന്‍ദാസ് രചിച്ച ‘ദി പ്രോഫറ്റ് ഓഫ് വണ്‍ വേള്‍ഡ്’ എന്നീ ഗ്രന്ഥങ്ങളുടെയും ശിവഗിരിമഠം ബുക്ക് സ്റ്റാള്‍ പുറത്തിറക്കിയ സിഡിയുടെയും പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദസ്വാമി അധ്യക്ഷത വഹിച്ചു.
ജപയജ്ഞ ഉദ്ഘാടനം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാന്ദസ്വാമി നിര്‍വഹിച്ചു. പ്രകാശാനന്ദസ്വാമി ജയന്തിസന്ദേശം നല്കി. ജയന്തിയാഘോഷ കമ്മറ്റി സെക്രട്ടറി വിശാലാനന്ദസ്വാമി സ്വാഗതം പറഞ്ഞു. പരാനന്ദസ്വാമി, സച്ചിദാനന്ദസ്വാമി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. വി. ജോയി എംഎല്‍എ, ബിന്ദു ഹരിദാസ്, വിഷ്ണുഭക്തന്, ദേശപാലന്‍ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുധര്‍മപ്രചാരണ സഭാ സെക്രട്ടറി ഗുരുപ്രസാദ്സ്വാമി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: