കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് ആരോഗ്യ പരിരക്ഷാ മേഖലയിലെ മികവിനുള്ള ഫിക്കി അവാര്‍ഡ്. രോഗികളുടെ സുരക്ഷ, മെഡിക്കല്‍ ടെക്നോളജിയിലെ നവീകരണം എന്നീ വിഭാഗങ്ങളിലായി രണ്ട് അവാര്‍ഡുകളാണ് അമൃതക്ക് ലഭിച്ചത്.
രോഗികളുടെ സുരക്ഷയിലും ആന്റിബയോട്ടിക് മേഖലയില്‍ പ്രാവീണ്യവുമുള്ള അമൃത ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ് സിംഗ്, ഹൃദയ ശസ്ത്രക്രിയയില്‍ ത്രീ ഡി പ്രിന്റിങ് മോഡല്‍ ആവിഷ്കരിച്ച പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് കപ്പനയില്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ഒരു വര്‍ഷം തന്നെ ആരോഗ്യ പരിരക്ഷാ മേഖലയില്‍ രണ്ടു പ്രമുഖ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ഏക സ്ഥാപനമാണ് അമൃത. ഫലപ്രദമായ ആന്റിബയോട്ടിക് പദ്ധതിയിലൂടെ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ക്ലിനിക്കല്‍ വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു.
രോഗികളുടെ സുരക്ഷയില്‍ ഒരു മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുക എന്നത് അപൂര്‍വമാണെന്നു ഡോ. സഞ്ജീവ് സിംഗ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: