കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് അടച്ചുപൂട്ടുകയാണ്, അതിന്റെ മാനേജ്മെന്റിന്റെ ലക്ഷ്യമെന്ന് ചിലര്‍ ‘ആക്രോശിക്കുന്നു’വെന്ന്, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ കുറ്റപ്പെടുത്തി. അങ്ങനെ ‘ആക്രോശിക്കുന്നവര്‍’ സ്ഥാപനമില്ലെങ്കില്‍ സമരം ചെയ്യാനും പണിമുടക്കാനും ജീവനക്കാരുമുണ്ടാകില്ലെന്ന് അറിയണമെന്ന് എം.ഡി ജീവനക്കാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു.
”ഇത്തരം പ്രവൃത്തികളുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി എല്ലാവരും ആലോചിക്കുന്നത് നന്നായിരിക്കും. നാം കടന്നുപോയ സന്ദിഗ്ധ ഘട്ടങ്ങളില്‍ ഒറ്റക്കെട്ടായി കൂടെ നിന്നവരെ ഒരിക്കലും കമ്പനി കൈവിടുകയില്ല”, എം.ഡി ആശ്വസിപ്പിച്ചു. ഫോണിലും നേരിലും ഭീഷണിയുണ്ടായാല്‍ ഫോട്ടോ, ശബ്ദരേഖ എന്നിവ മുത്തൂറ്റിനകത്തെ വിജിലന്‍സ് വകുപ്പിന് നല്‍കാനും അഭ്യര്‍ത്ഥനയുണ്ട്.
ചിലര്‍ ആക്രോശിച്ചുണ്ടാക്കിയതാണ് മുത്തൂറ്റ് ശാഖകള്‍ പൂട്ടുന്ന കഥ എന്ന് സര്‍ക്കുലറില്‍ പറഞ്ഞതു കള്ളക്കഥയാണ്.
ഓഗസ്റ്റ് എട്ടിലെ സൂചനാ പണിമുടക്കിന് മുന്‍പ് റീജനല്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ച യോഗത്തില്‍, മുത്തൂറ്റിന്റെ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ ശ്രീകാന്താണ്, കേരളത്തില്‍ ഏഴുശതമാനം ശാഖകളേയുള്ളൂവെന്നും അത് വേണ്ടി വന്നാല്‍ നിര്‍ത്താമെന്നും പറഞ്ഞത്. സമരത്തില്‍ നിന്നു സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മുത്തൂറ്റ് നല്കിയ ഹര്‍ജിയിലെ വാദത്തിനിടയിലും, ശാഖകള്‍ പൂട്ടുമെന്ന സൂചനയുണ്ടായി.
മുത്തൂറ്റിനെ സംബന്ധിച്ച് ‘ജന്മഭൂമി’ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ കൊണ്ട് രണ്ട് ഗുണങ്ങളുണ്ടായി: ഒന്ന്: സിപിഎം നേതാക്കള്‍ക്ക് മുത്തൂറ്റില്‍ നിന്ന് കോഴ കിട്ടിയില്ല. രണ്ട്: പിരിച്ചുവിട്ട ഒരാള്‍ ഒഴികെ, എല്ലാ ജീവനക്കാര്‍ക്കും ഓണം ബോണസും എക്സ് ഗ്രേഷ്യയും കൊടുത്ത്, മാനേജ്മെന്റ് പിടിവാശിയില്‍ നിന്ന് പിന്‍വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: