ഷൊര്‍ണൂര്‍: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഇളവു ചെയ്തത് കേരള സര്‍ക്കരിന്റെ കെടുകാര്യസ്ഥതയും ജാഗ്രതക്കുറവും മൂലമാണെന്ന് വിശ്വഹിന്ദു പരിഷത് സംസ്ഥാന ്രപസിഡണ്ട് എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
സൗമ്യയുടെ അമ്മയെയും ബന്ധുക്കളെയും സമാശ്വസിപ്പിക്കാന്‍ അവരുടെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. ദുര്‍ഗാവാഹിനി സംസ്ഥാന സംയോജിക സി. ബിന്ദു, വിഎച്ച്പി പാലക്കാട് വിഭാഗ് സെക്രട്ടറി ചെന്താമര, ജില്ലാ സെക്രട്ടറി രാമചന്ദ്രന് അമ്പലപ്പാറ, കണയം വേണുഗോപാല്‍, മുരളി മന്തക്കാട്, പ്രദീപ് പട്ടാമ്പി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: