തിരുവനന്തപുരം: സ്വകാര്യസര്‍വീസുകളെ സഹായിക്കാന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ചു. ഓണക്കാലത്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള വഴിയാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ഇല്ലാതാക്കിയത്. കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് കര്‍ണാടക-തമിഴ്നാട് സര്‍വീസുകള്‍ നിലച്ചിരിക്കെയാണ് യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തകരാറിലായിട്ട് ദിവസങ്ങളായി. ഇതുവരെയും പരിഹരിക്കാനുള്ള നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഓണത്തിന് ഇരട്ടി ലാഭം ഉണ്ടാക്കുമെന്നു പറഞ്ഞ കെഎസ്ആര്‍ടിസിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തകരാറിലായി ദിവസങ്ങളായിട്ടും പരിഹരിക്കാത്തത്. ഓണ്‍ലൈന്‍ വഴി കേരളത്തിനകത്തും പുറത്തുമായി ഇരുനൂറിലധികം സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ തകരാറിലായതോടെ സര്‍വീസുകള്‍ മിക്കതും മുടങ്ങി. സര്‍വീസ് നടത്തുന്ന സ്കാനിയ, ഡീലക്സ് ഉള്‍പ്പെടെയുള്ള പല ബസുകളും കാലിയായാണ് ഓടുന്നത്.
ഓണം-ക്രിസ്തുമസ് തുടങ്ങി തിരക്കു വര്‍ധിക്കുന്ന സമയങ്ങളിലെല്ലാം കെഎസ്ആര്‍ടിസിയുടെ സെര്‍വര്‍ തകരാറിലാകുന്നത് സ്ഥിരമാണ്. ഈ സമയം സ്വകാര്യബസ്സുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കാവേരി പ്രശ്നത്തില്‍ ബെംഗളൂരില്‍ നിന്നുള്ള മലയാളികള്‍ നാട്ടിലെത്താന്‍ വൈകുന്നതിനൊപ്പം സെര്‍വറും പണിമുടക്കിയത് ജനങ്ങളെ വലച്ചു.
കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ സംവിധാനം തകരാറിലായിട്ടും കെഎസ്ആര്‍ടിസിയിലെ ഇടതുവലത് സംഘടനകള്‍ അറിഞ്ഞമട്ടു കാണിക്കുന്നില്ല. സെര്‍വര്‍ പതിനഞ്ച് മിനിട്ട് മാത്രമാണ് തകരാറിലായതെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഉദ്യാഗസ്ഥരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: