സ്വന്തം ലേഖകന്‍
കൊല്ലം: ഗുരുദേവഗീതികളില് നഗരം ലയിച്ചു. എല്ലാ വഴി കളും മഞ്ഞപ്പട്ടാട ചുറ്റി. ജാതിവിവേചനത്തിനും മതംമാറ്റ ത്തിനും ഈശ്വരനിഷേധത്തിനുമെതിരെ ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്ന മഹാമന്ത്രമുപദേശിച്ച ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ചതയാഘോഷം കൊണ്ടാടി. നാടും നഗരവും അതിലൊത്തു ചേര്‍ന്നു. സമ്മേളന നഗരിയായ കൊല്ലം എസ്എന്‍ കോളേജില്‍ രാവിലെ 8.30ന് എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ്മോഹന്ശങ്കര് പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജയന്തിഘോഷയാത്ര വൈകിട്ട് അഞ്ചിന് സിംസ് ആശുപത്രിയിലെ ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍.രാജേന്ദ്രന്, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണന്‍, ആര്‍ഡിസി ചെയര്മാന് മഹിമ അശോകന്, മുന്‍ യോഗം കൗണ്‍സിലര്‍ തറയില്‍ ശശി, ആനേപ്പില്‍ എ.ഡി. രമേശ് എന്നിവര്‍ നേതൃത്വം നല്കി. യൂണിയനിലെ എഴുപത്തിരണ്ട് ശാഖായോഗങ്ങളില്‍ നിന്നും ശ്രീനാരായണ കോളേജുകള്‍, ശങ്കേഴ്സ് ആശുപത്രി, വിഎന്‍എസ്എസ് കോളേജ് ഓഫ് നഴ്സിങ്, നഴ്സിങ് സ്കൂള്‍, ശ്രീനാരായണ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ട്രസ്റ്റ് ഹൈസ്കൂള്‍, ശ്രീനാരായണ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ഫ്ളോട്ടുകള്‍, അലങ്കരിച്ച വാഹനങ്ങള്‍, ഗുരുദേവ പ്രതിമ വഹിച്ച് കൊണ്ടുള്ള രഥങ്ങള്‍, ആലവട്ടം, വെഞ്ചാമരം, ഗജവീരന്മാര് എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ചിന്നക്കട റൗണ്ട്, ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്, റിസര്‍വ്വേ ക്യാമ്പ്, കന്റോണ്‍മെന്റ് മൈതാനം വഴി സമ്മേളന നഗരിയിലെത്തിയ തുടര്‍ന്ന് നടന്ന സമ്മേളനം മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്തു. മോഹന്‍ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: