മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ അത്യാധുനിക മിസൈൽവേധ കപ്പലായ ‘മോർമുഗാവോ’ നീറ്റിലിറക്കി. മുംബൈയിൽ നടന്ന ചടങ്ങിൽ നാവിക സേന മേധാവി അഡ്മിറൽ സുനിൽ ലാംബയാണ് കപ്പൽ നീറ്റിലിറക്കിയത്. വിശാഖപട്ടണത്തെ മാസഗോൺ കപ്പൽ നിർമ്മാണശാലയിൽ (എം.ഡി.എൽ)നിന്നാണ് രാവിലെ 11.58നാണ് കപ്പൽ അറബിക്കടലിൽ ഇറക്കിയത്.
തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധകപ്പലാണിത്. മുപ്പത് നോട്ടിക്കല്‍ മൈല്‍ ആണ് മോര്‍മുഗാവോ’യുടെ പരമാവധി വേഗത. 7,300 ടണ്‍ ആണ് ഭാരവുമുണ്ട്. നൂറുകണക്കിന് കിലോമീറ്റര്‍ അകലെ വച്ച് തന്നെ ആക്രമണ ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇസ്രയേല്‍ നിര്‍മ്മിത മള്‍ട്ടി ഫംഗ്ഷന് സര്‍വൈലന്‍സ് ത്രെട്ട് അലേര്‍ട്ട് റഡാര്‍ (എം.എഫ്സ്റ്റാര്) ആണ് ഈ കപ്പലിന്റെ ഏറ്റവും പ്രധാന സവിശേഷത. കൂടാതെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളും മോര്‍മുഗാവോയില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച യുദ്ധകപ്പലുകളുമായി താരമത്യപ്പെടുത്താവുന്നതാണ് ‘മോര്‍മുഗാവോ’യെന്ന് അഡ്മിറല്‍ ലാംബ പറഞ്ഞു. ഗോവയിലെ തുറമുഖ നഗരമായ ‘മോര്‍മുഗാവോ’യുടെ പേരാണ് കപ്പലിന് നല്‍കിയിരിക്കുന്നത്. പ്രതിരോധ വിഭാഗത്തിന്റെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച മോര്‍മുഗാവോ ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും ആക്രമണശേഷിയുള്ള കപ്പലാണ്.
അതേസമയം കപ്പല്‍ നാവികസേനയുടെ ഭാഗമാകാന്‍ ചില പരീക്ഷണങ്ങള്‍ കൂടി ബാക്കിയുണ്ട്. നാവിക സേനയുടെ പരിശോധനകള്‍ക്കു ശേഷം കപ്പല്‍ സേനയുടെ ഭാഗമാക്കുന്നതോടെ ‘ഐഎന്‍എസ് മോര്‍മുഗാവോ’ എന്നായിരിക്കും അറിയപ്പെടുക. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് യുദ്ധക്കപ്പലുള്പ്പെടെ അഞ്ച് കപ്പലുകള്‍ നാവിക സേനയുടെ ഭാഗമായിട്ടുണ്ട്.
2027 ആകുമ്പോഴേക്കും 212 കപ്പലുകള്‍ തികയ്ക്കുകയാണ് നാവികസേനയുടെ ലക്ഷ്യമെന്ന് ഈ പദ്ധതിയുടെ ചുമതലയുള്ള വൈസ് അഡ്മിറല്‍ ജി.എസ് പാബി വ്യക്തമാക്കി. 2018ഓടെ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പല്‍ പുറത്തിറക്കാനാണ് നാവികസേന ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: