ജനാധിപത്യ-മതേതര രാജ്യമെന്ന ലോക സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ചൈനയ്ക്ക് നിര്‍ബന്ധമില്ല. ടിയാനന്മെന് ചത്വരത്തിലെ ജനാധിപത്യവാദികളെ അവര്‍ എങ്ങനെ നേരിട്ടു എന്നത് ചരിത്ര പാഠം. ഇസ്ലാമിക ഭീകരവാദികളെ നേരിടുന്നതിലും അതേ കാര്‍ക്കശ്യം തന്നെ അവര്‍ അനുവര്‍ത്തിക്കുന്നു. അനേകംപേര്‍ പാരിസിലും സിഡ്നിയിലും 9/11നുശേഷം ലോകത്തെമ്പാടും നടന്ന മുസ്ലിം ഭീകരാക്രമണങ്ങളില്‍ കൊലചെയ്യപ്പെട്ടു. ”ഇസ്ലാം നിരോധിക്കുന്നതിന് ചൈനയുടെ വമ്പന്‍ നീക്കം” എന്ന പേരില്‍ ടോപ് റൈറ്റ് ന്യൂസ് കോളമിസ്റ്റ് ബില്‍ കോളന്‍ 2015 ഓഗസ്റ്റ് 6ന് എഴുതി: ”മുസ്ലിം മൗലികവാദികളെ നോര്‍വെ എങ്ങനെ നാടുകടത്തിയെന്ന് ടോപ് റൈറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ആ നടപടി കുറ്റകൃത്യങ്ങളില്‍ 31% കുറവുണ്ടാക്കി.
”ഒരാക്രമണം തടയാന്‍ അമേരിക്കപോലും കാര്യമായൊന്നും ചെയ്യാതിരുന്നപ്പോള്‍ ചൈന അവരുടെ നാട്ടില്‍ അനേകം നടപടികള്‍ എടുത്തു.
”ചൈന എന്തുചെയ്യുന്നു? ഇസ്ലാം അവരെ മറി കടക്കരുതെന്നും അവരെ ആക്രമിക്കാന്‍ കരുത്തു സമ്പാദിക്കരുതെന്നും ഉറപ്പാക്കുന്നതിന് അവര്‍ എല്ലാം മറന്ന് ഒരു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കയാണ്. അവരുടെ നടപടികളില്‍ ഉള്‍പ്പെടുന്ന ചില കാര്യങ്ങള്‍:
”സ്ത്രീകള്‍ മുഖംമറയ്ക്കുന്നത് നിരോധിച്ചു. ചൈനീസ് നിയമനിര്‍മാതാക്കള്‍ തുടര്‍ച്ചയായി പറയുന്നത് ബുര്‍ഖ ‘മുസ്ലിങ്ങളുടെ ദേശീയവസ്ത്രമല്ല’ എന്നാണ്. മാത്രമല്ല, ഖുറാന് ഇത് അനുശാസിക്കുന്നില്ല. പൊതുസുരക്ഷിതത്വം കണക്കിലെടുത്ത് ബല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അതേപോലുള്ള നിരോധനങ്ങള്‍ നടപ്പാക്കിയത് ചൂണ്ടിക്കാട്ടി നിരോധനത്തെ അവര്‍ ന്യായീകരിക്കുന്നു.
”പുരുഷന്മാര് നീണ്ട താടി വയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു. നീണ്ട താടിയുള്ളവര്‍ പൊതു ബസുകളില്‍ കയറുന്നത് നിരോധിച്ചു. നീണ്ട താടി വെച്ച മുസ്ലിം പുരുഷന്മാരില് നിന്നും സ്ത്രീകളില്‍ നിന്നും, സൂയിസൈഡ് ബെല്‍റ്റുകളും ഒളിപ്പിക്കാനുതകുന്ന ബുര്‍ഖ ധരിച്ച് വേഷം മാറുന്ന പുരുഷന്മാരില്നിന്നും ചൈനക്കാര്‍ അനേകം ഭീകരാക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. 2014ലെ ചൈനീസ് റെയില്‍വേ സ്റ്റേഷനിലെ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 33 പേര് മരിക്കുകയുണ്ടായി.
”ഇസ്ലാമിന്റെ കടകളില്‍ സിഗററ്റുകളും മദ്യവും വില്‍ക്കുന്നത് നിര്‍ബന്ധമാക്കി. അതു രണ്ടും അവര്‍ പ്രമുഖമായി പ്രദര്‍ശിപ്പിക്കണം. ഈ ആജ്ഞ നടപ്പാക്കാത്ത ബിസിനസ്കാരന്റെ ബിസിനസ് നഷ്ടപ്പെടും.
”’ലഹരിപദാര്‍ത്ഥങ്ങള്‍’ ഉപയോഗിക്കുന്നത് പാപമാണെന്ന് ഖുര്‍ ആന്‍ പറയുന്നു. ചില മുസ്ലിം മതനേതാക്കള്‍ പുകവലിക്കുന്നതുകൂടി നിഷിദ്ധമാക്കി. ഈ സാധനങ്ങള്‍ ആവശ്യപ്പെട്ട ഏതാനും അമുസ്ലിം ഇടപാടുകാരെയും, ഭക്ഷണത്തിന് പോര്‍ക്കിറച്ചി ആവശ്യപ്പെട്ടവരെയും കയ്യേറ്റം ചെയ്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
”ചൈന ഇസ്ലാമിനെ സഹിക്കാന്‍ തയ്യാറല്ല. പാശ്ചാത്യലോകത്ത് എന്തു സംഭവിക്കുന്നു എന്നത് അവര്‍ കണ്ടു. ഫ്രാന്‍സില്‍, യൂറോപ്യന്‍ ലോകത്ത്, ബോസ്റ്റണില്‍, ടെക്സാസില്‍ എന്തു സംഭവിക്കുന്നു എന്നത് അവര്‍ കാണുന്നു. അതും മഞ്ഞുമലയുടെ അറ്റം മാത്രം! അവരതു കാണുന്നു, കൈവിട്ടു പോകുന്നതിനുമുമ്പ് ഈ രാഷ്ട്രീയ ഇസ്ലാമിക പ്ലേഗിനെ അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞു”, ബില്‍ കോളന്‍ എഴുതുന്നു.
”രാഷ്ട്രീയ ശരിയെക്കുറിച്ചോ യുഎന്നിനെക്കുറിച്ചോ വേവലാതികളില്ലാതെ പാശ്ചാത്യലോകം ചെയ്യാന്‍ മടിച്ച കാര്യം അവര്‍ ചെയ്യാന്‍ തീരുമാനിച്ചു. രാജ്യസുരക്ഷക്ക് പ്രഥമ പരിഗണന നല്കി.”
‘സഹിഷ്ണുത’ നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് തീവ്രവാദികളായ ഒരുപറ്റം ആള്‍ക്കാര്‍ക്കുമാത്രം ഗുണം ചെയ്യുന്ന ഭീകരവാദത്തിലേക്കാണ്. സഹിഷ്ണുതക്കും ജനാധിപത്യത്തിനും നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന ‘ധര്‍മഭീരു’ക്കളുടെ ആനുകൂല്യങ്ങള്‍ പറ്റി അവസരങ്ങള്‍ ദുരുപയോഗം ചെയ്ത ഭീകരവാദികള്‍ വിഷവൃക്ഷമായി വളരുന്നു. ഇതരസംസ്കാരങ്ങളിലേക്ക് സാവധാനം നുഴഞ്ഞുകയറി കരുത്തരാകുമ്പോള്‍ അവര്‍ ആ സംസ്കാരത്തെ തകര്‍ക്കുന്നു. അവര്‍ പ്രതിനിധാനം ചെയ്യുന്നത് നാം ധരിച്ചുവച്ചിരിക്കുന്നതുപോലെയുള്ള മതമല്ല, രാഷ്ട്രീയ തത്വശാസ്ത്രമാണ്, മാരകമായ അവരുടെ തീട്ടൂരങ്ങള്‍ക്കപ്പുറം മറ്റൊന്നും അവര്‍ക്ക് ശരിയല്ല.
ദേശീയ അസ്തിത്വം തകര്‍ക്കാന്‍ ഇസ്ലാം ഭീകര്‍ക്കു നിന്നുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് ചൈന കാണിക്കുന്നത്. അവര്‍ക്ക് പ്രത്യേക പൗരാവകാശങ്ങളൊന്നുമില്ല. ഹലാല്‍ ഇറച്ചിയില്ല. പള്ളികള്‍ പണിയാന്‍ അനുവാദമില്ല. പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ മരണശിക്ഷയില്‍നിന്നോ ജീവപര്യന്തം തടവില്‍നിന്നോ രക്ഷപ്പെട്ടാല്‍ നാടുകടത്തപ്പെടും. ഭീകരപ്രവര്‍ത്തനമോ കൊലപാതകമോ ബലാല്‍സംഗമോ ചെയ്യുന്നവരെ ജയിലിടച്ചാല്‍ പിന്നെ പുറംലോകം കാണില്ല. 2014-15ല്‍ ഭീകരവാദത്തിന്റെ പേരില്‍ 27 മുസ്ലിം സ്ത്രീപുരുഷന്മാരെ ചൈന തൂക്കിക്കൊന്നു, അനേകംപേര്‍ വിധികാത്ത് ജയിലിലാണ്. ചൈനയില്‍ നിങ്ങള്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം കുറ്റവാളിയാണ്.
‘സമാധാനത്തിന്റെ മത’മായ ഇസ്ലാമിനെതിരെ കമ്യൂണിസ്റ്റു ചൈന എടുക്കുന്ന ശക്തമായ നടപടികള്‍ക്കെതിരെ കേരളത്തിലെ സഖാക്കളുടെ പ്രതികരണം അറിയുന്നത് രസാവഹമായിരിക്കും. ഭീകരതയെ ഫലപ്രദമായി തടയാന്‍ ചൈന സ്വീകരിച്ച ഏതെങ്കിലും നടപടികള്‍ ഭാരതം സ്വീകരിച്ചാല്‍ മോദിസര്‍ക്കാരിനെതിരെ എന്തായിരിക്കും അവരുടെ സമീപനം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: