കായംകുളം: സിപിഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ സിപിഎം നേതാവും നഗരസഭാ ചെയര്‍മാനുമായ എന്‍.ശിവദാസന്‍ സംരക്ഷിക്കുന്നുവെന്ന് സിപിഐ മണ്ഡലം സെക്രട്ടറി എ.എ. റഹീം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മയക്കുമരുന്ന്, കഞ്ചാവ്, ഗുണ്ടാ മാഫിയ സംഘങ്ങളെ ചില സിപിഎമ്മുകാര്‍ സംരക്ഷിക്കുന്നതായും പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഡ്രൈവറെ അക്രമിച്ചതും ഈ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നും പുറത്താക്കപ്പെട്ട ഈ സംഘം വീണ്ടും ഓഫീസിലെത്തി തുടങ്ങിയത് ശിവദാസന്‍ ചെയര്‍മാനായ ശേഷമാണ്. നഗരസഭാ ഓഫീസില്‍ നടത്തിയ ഓണസദ്യയില്‍ പങ്കെടുത്ത ഇവരെ ക്ഷണിച്ചത് ആരാണ്.
ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത അരുണ്‍ സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റായത് ആരുടെ അക്കൗണ്ടിലാണെന്നും ഇയാള്‍ സ്പിരിറ്റ് കേസിലെ പ്രതിയാണെന്ന കാര്യം സിപിഎം വിസ്മരിച്ചോ എന്നും വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ നഗരസഭാ അംഗവുമായ എ.ഷിജിയെ കഴിഞ്ഞ ആഴ്ചയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വനിതാ പോളിടെക്നിക്കിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫും എസ്എഫ്ഐയും പ്രത്യേകമായിട്ടാണ് മത്സരിച്ചത്. എഐഎസ്എഫ് വിജയിച്ചു. ഇതേതുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി രാത്രിയില്‍ ബൈക്കില്‍ വന്ന ഷിജിയെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.
സിപിഐ സംസ്ഥാന കൗണ്സിിംഗം എ.ഷാജഹാന്, ജില്ലാ കമ്മിറ്റിയംഗം സി.എ. അരുണ്‍കുമാര്‍, എഐടിയുസി ജില്ലാ സെക്രട്ടറി എ.അജികുമാര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: