ഹരിപ്പാട്: കരുവാറ്റ ജലോത്സവത്തില്‍ ആയാപറമ്പ് വലിയദിവാന്‍ജി ചുണ്ടന് ജേതാക്കളായി. കരുവാറ്ററ്റാ ലീഡിങ് ചാനലില്‍ ഹോംമിനിസ്റ്റേഴ്സ് ട്രോഫിക്കുവേണ്ടി നടന്ന ഫൈനല്‍ മത്സരത്തില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനെ അര വള്ളപ്പാട് പിന്നിലാക്കിയാണ് ആയാപറമ്പ് വലിയദിവാന്‍ജി വിജയിച്ചത്. ശ്രീഗണേഷ് മൂന്നും കരുവാറ്റ ശ്രീവിനായകന്‍ നാലും സ്ഥാനങ്ങള്‍ നേടി.
ചുണ്ടന് വളളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കരുവാറ്റ പുത്തന്ചുണ്ടന് ഒന്നാം സ്ഥാനവും, ആനാരി രണ്ടാം സ്ഥാനവും, വെള്ളംകുളങ്ങര മൂന്നാം സ്ഥാനവും ചെറുതന നാലാം സ്ഥാനവും നേടി. ചുണ്ടന് സെക്കന്റ് റണ്ണറപ്പ് മത്സരത്തില്‍ ശ്രീകാര്ത്തികേയന് ഒന്നാം സ്ഥാനം നേടി.
മാവേലിക്കര എംഎല്‍എ ആര്.രാജേഷ് ജലമേള ഉദ്ഘാടനം ചെയ്തു. സി.സുജാത അദ്ധ്യക്ഷയായി. ജി.വേണുഗോപാല്‍, എസ്.ഗോപലകൃഷ്ണന്, തോമസ്.വി തൈയ്യില്‍, അഡ്വ.എം.എം. അനസ് അലി, ഡോ.ബി.സുരേഷ് കുമാര്‍, ഡോ.ബിജു രമേശ്, സുരേഷ്, ആര്.കെ കുറുപ്പ്, പി.പ്രസാദ്, പ്രണവം ശ്രീകുമാര്‍, കെ.കെ. സുരേന്ദ്രനാഥ്, ബിജു കൊല്ലശ്ശേരി, സുരേഷ് കുമാര്‍, ഗിരിജ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: