ഭഗവാന് വൈവിധ്യമാര്‍ന്ന ബ്രഹ്മാണ്ഡങ്ങളെയും അവയില്‍ ദേവ മനുഷ്യ മൃഗാദികളെയും സൃഷ്ടിക്കുന്നു; പക്ഷേ നേരിട്ട് ഒന്നും ഭഗവാന് ചെയ്യുന്നില്ല. അതാണ് ‘വിദ്ധി അകര്‍ത്താരം’ എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞത്.
ഈ ശ്ലോകത്തില്‍ ഭഗവാന് പറയുന്നത്, കര്‍മങ്ങളുടെ പാപഫലമോ പുണ്യഫലമോ ഭഗവാനെ സ്പര്‍ശിക്കുന്നില്ല എന്നാണ്. കാരണം,’ന മേ കര്‍മ്മഫലേ സ്പൃഹാ’ എന്നാണ്. ഭഗവാന് കര്‍മത്തിന്റെ ഫലത്തില്‍ ആഗ്രഹമില്ല. മനുഷ്യര്‍ തങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക് സുഖം കിട്ടാന്‍വേണ്ടി കര്‍മ്മം ചെയ്യുന്നു. അതുപോലെ തങ്ങളുടെ ശത്രുക്കള്‍ക്ക് ദുഃഖം ഉണ്ടാവാന്‍ വേണ്ടിയും കര്‍മങ്ങള്‍ ചെയ്യുന്നു. ഭഗവാന് ബന്ധു, ശത്രു, ഉത്തമന്, അധമന് ഇത്തരത്തിലുള്ള മനോഭാവം ഇല്ലാത്തതുകൊണ്ട് ഫലത്തില്‍ ആഗ്രഹമില്ല.
കാരണം ഒരു ആഗ്രഹവും നേടേണ്ടതായിട്ടില്ല; ഭഗവാന് ആപ്തകാമനാണ്. ഒരു തരത്തിലുള്ള കാമവും ഇല്ല. ഭഗവാന്റെ ഈ ഭാവം നാം അറിയണം. എങ്ങനെയാണ് അറിയേണ്ടത്? ഭഗവദ്ഗീതയും ഭാഗവതവും കേള്‍ക്കണം. പിന്നെ മനനം ചെയ്യണം. എന്നാല്‍ ഭഗവത്തത്വ വിജ്ഞാനം ഉണ്ടാവും. എന്നാല്‍ ഭഗവാനെ ആരാധിക്കുന്ന രൂപത്തില്‍ കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയും. അത്തരം കര്‍മങ്ങളുടെ പുണ്യമോ പാപമോ നമ്മെ സന്ധിക്കുകയില്ല; മറ്റൊരു ദേഹം സ്വീകരിക്കേണ്ടിവരികയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: