വിളപ്പില്‍: ഉദയവും അസ്തമയവും കാണാം, ഇളം കാറ്റേറ്റ് വിശ്രമിക്കാം, നഗരക്കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കാണാം. ശാസ്താംപാറയിലേക്ക് ജനത്തെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണിവ.
വൈദ്യുത ദീപപ്രഭയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന കരിമ്പാറക്കൂട്ടങ്ങളുടെ നെറുകയിലേക്ക് വിദൂരങ്ങളില്‍ നിന്നുപോലും ജനം ഒഴുകിയെത്താന്‍ തുടങ്ങി. ഇതോടെ വിളപ്പില്‍ പഞ്ചായത്ത് സംഘടിപ്പിച്ച ശാസ്താംപാറയിലെ ടൂറിസം വാരാഘോഷം രണ്ടുനാള്‍കൂടി നീട്ടി. 16ന് അവസാനിപ്പിക്കാന്‍ കണക്കുകൂട്ടിയായിരുന്നു ഇവിടെ വാരാഘോഷം ഒരുക്കിയത്. തിരക്ക് ഏറിയതോടെ സംഘാടകര്‍ 17ന് ദീപാലങ്കാരങ്ങള്‍ അഴിച്ചുമാറ്റാമെന്ന് തീരുമാനിച്ചു. ഇന്നലെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനം കുന്നിന് മുകളിലേക്ക് ഒഴുകി. പ്രദേശവാസികളും തിരക്ക് കണ്ടതോടെ ഉത്സാഹത്തിലായി. രണ്ടുനാള്‍ കൂടി ശാസ്താംപാറയിലെ ഓണക്കാഴ്ചകള്‍ നിലനിര്‍ത്തണമെന്ന് അവര്‍ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു.
നാട്ടുകാരുടെ ആവശ്യവും ജനത്തിരക്കും പരിഗണിച്ച് ശാസ്താംപാറയിലെ ദീപക്കാഴ്ചകള്‍ രണ്ടുദിവസം കൂടി ഇതേരീതിയില്‍ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എല്‍. വിജയരാജ്, വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ എന്നിവര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കുവേണ്ടി ഭക്ഷണശാല, ഇളനീര് പന്തല്‍, ശീതളപാനീയ കൗണ്ടര്‍, വിപണന സ്റ്റാളുകള്‍ ഇവയും പ്രവര്‍ത്തിക്കും. സുരക്ഷയ്ക്ക് പോലീസിന്റേയും വോളണ്ടിയേഴ്സിന്റേയും സേവനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: