യു.എന്‍: യു.എന്‍: ലൈംഗികാതിക്രമ കേസില്‍ ഹെയ്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍ സമാധാനസേനയിലെ മൂന്നു പാക് സൈനികര്‍ക്കു ജയില്‍ ശിക്ഷ. 14കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഹെയ്തിയിലെ പാക്കിസ്ഥാനി മിലിറ്ററി ട്രിബ്യൂണല്‍ ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
പാക്കിസ്ഥാനിലായിരിക്കും ഇവര്‍ ശിക്ഷ അനുഭവിക്കേണ്ടത്. കേസ് സംബന്ധിച്ച് പാക് ഉന്നതദ്യോഗസ്ഥര്‍ ഹെയ്ത്തിയില്‍ എത്തി അധികൃതരെ കണ്ടിരുന്നു. സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുന്ന കാര്യവും പാക് അധികൃതര്‍ യു.എന്നിനെ അറിയിച്ചിട്ടുണ്ട്. ഗൊനൈവ്സ് നഗരത്തിലെ യു.എന്‍. ക്യാമ്പിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ജനുവരിയില്‍ ഗൊനേവ്സിലാണു കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യമായാണ് ഹെയ്തിയില്‍ ലൈംഗിക ആക്രമണ കേസില്‍ യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്കു നേരെ നടപടിയുണ്ടാകുന്നത്. സൈനികര്‍ക്ക് ശിക്ഷ ലഭിച്ചുവെങ്കിലും യു.എന്നില്‍ നിന്നും പാക് സര്‍ക്കാരില്‍ നിന്നും കൂടുതല്‍ നടപടി പ്രതീക്ഷിക്കുന്നതായി ഹെയ്തി നിയമമന്ത്രി മൈക്കിള്‍ ബ്രുണാക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഉറുഗ്വന്‍ സൈനികര്‍ക്കു നേരെയും ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: