കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് ഇന്ന് തുടക്കം. കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയം, ദളിത് രാഷ്ട്രീയം എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍. ‘മോദി സര്‍ക്കാര്‍, വേറിട്ടൊരു വിദേശനയം’ എന്ന വിഷയത്തിലുള്ള സെമിനാര്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5.30 ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് ഉദ്ഘാടനം ചെയ്യും. കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന് പലേരി അദ്ധ്യക്ഷനാകും. മുന്‍ അംബാസിഡര്‍ ഡോ.ടി.പി. ശ്രീനിവാസന് പങ്കെടുക്കും.
‘ദളിത് രാഷ്ട്രീയത്തിന്റെ അര്‍ത്ഥ തലങ്ങള്‍’ എന്ന വിഷയത്തില്‍ നാളെ നടക്കുന്ന സെമിനാര്‍ ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്സണ്‍ സി.കെ. ജാനു ഉദ്ഘാടനം ചെയ്യും, ആദിജന മഹാസഭ സംസ്ഥാന സെക്രട്ടറി ഇ.പി. കുമാരദാസ്, ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്, ബിജെപി ബൗദ്ധിക സെല്‍ കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും.
ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ഇന്ന് സ്വച്ഛ്ഭാരത് ദിവസമായി ആചരിക്കും. 140 നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ നേതൃത്വം നല്‍കും. എറണാകുളത്ത് അഡ്വ.പി.എസ്. ശ്രീധരന് പിള്ളയും കൊല്ലത്ത് സി.കെ. പത്മനാഭനും മലപ്പുറത്ത് കെ.സുരേന്ദ്രനും കോഴിക്കോട്ട് അഹല്യാ ശങ്കറും ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും
ദീനദയാല്‍, കെ.ജി. മാരാര്‍, ടി.എന്‍. ഭരതന് നഗറുകള്‍
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സ്വപ്നനഗരി മൈതാനത്തിന് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പേര് നല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. ദേശീയ നേതൃയോഗം നടക്കുന്ന കടവ് റിസോര്‍ട്ടിന് ജനസംഘം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.എന്‍. ഭരതന്റെ പേരും, പൊതുസമ്മേളനത്തിനു വേദിയായ കോഴിക്കോട് ബീച്ചിന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ജി. മാരാരുടെ പേരുമാണ് നല്‍കിയിട്ടുള്ളതെന്ന് എം.ടി. രമേശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: