ന്യൂദല്‍ഹി: സ്വത്ത് വെളിപ്പെടുത്താനാകില്ലെന്ന് സിപിഎം കേരള ഘടകം കേന്ദ്രകമ്മറ്റി യോഗത്തെ അറിയിച്ചു. സ്വത്ത് പരസ്യപ്പെടുത്തണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും പ്ലീനത്തിന്റെയും നിര്‍ദ്ദേശം സംസ്ഥാന ഘടകം തള്ളി.
ഇത് പുറത്തറിയുന്നത് വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ന്യായം. ഇതിനെ വിഎസ്സും യോഗത്തില്‍ പിന്തുണച്ചു. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് എല്ലാ അംഗങ്ങളും സ്വത്ത് വെളിപ്പെടുത്തണമെന്നായിരുന്നു പ്ലീനം തീരുമാനം. എന്നാല്‍ അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും ഇതില്‍ താത്പര്യമില്ലെന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ വിതരണം ചെയ്ത രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത മാര്‍ച്ചിന് മുന്‍പെങ്കിലും ഇത് നടപ്പാക്കണം.
കേരളത്തില്‍ നിന്നുള്ള നേതാക്കളെയാണ് പരോക്ഷമായി ലക്ഷ്യമിടുന്നത്. ഇതിനെതിരെ നേതാക്കള്‍ രംഗത്തെത്തി. സ്വത്ത് വെളിപ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് നേതാക്കള്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: