ശ്രീനഗർ: കശ്മീരിൽ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ പതിനേഴ് ജവാന്മാർ കൊല്ലപ്പെട്ടു. എട്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു
ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഭീകര സംഘടനയായ ഫിദായീന്റെ ആത്മഹത്യ സംഘത്തിലുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് അറിയാൻ കഴിയുന്നത്.
ശ്രീനഗർ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിൽ ചില ബാരക്കുകൾക്കു തീപിടിക്കുകയും ചെയ്തു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.
അതേസമയം, കശ്മീരിലെ സ്ഥിതിഗതികളെത്തുടർന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റഷ്യയിലേക്കും യുഎസിലേക്കുമുള്ള യാത്ര റദ്ദാക്കി. രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
#WATCH #Firstvisuals: Terrorist attack at army's Brigade HQs in Uri (J&K). Encounter underway. (visuals deferred) pic.twitter.com/CG8ur8Rkor
— ANI (@ANI) September 18, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: