തിരുവനന്തപുരം: കേരളത്തിലെ സിപിഎം ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയുടെ ലോക്സഭാ, രാജ്യസഭാ എംപിമാരുടെ പ്രതിനിധി സംഘം ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരം, അക്രമങ്ങളിൽ പരിക്കേറ്റ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് എംപിമാർ ഗവർണറെ കണ്ടത്.
എംപിമാരായ മീനാക്ഷി ലേഖി, സുരേഷ് ഗോപി, ഭൂപേന്ദ്ര യാദവ്, ആനന്ദ് ഹെഗ്ഡെ, നളിന്‍കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി എച്ച്.രാജ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നേതാക്കളായ പി.കെ കൃഷണദാസ്, വി.കെ സജീവൻ, അഡ്വക്കേറ്റ് എസ്. സുരേഷ് എന്നിവരുടെ പ്രതിനിധി സംഘമാണ് ഗവർണറെ കണ്ടത്.
സംസ്ഥാനത്ത് ഉണ്ടാകുന്ന സിപിഎം ആക്രമണങ്ങൾക്ക് അറുതി വരുത്തണം, നിഷ്പക്ഷവും നീതിയുക്തവുമായ തരത്തിൽ കേസുകളിൽ അന്വേഷണം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിനു പുറമെ ആക്രമണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: