ഇടുക്കി: മയക്കുമരുന്ന് മാഫിയയെ പ്രീതിപ്പെടുത്താന്‍ ജില്ലയിലെ ഉന്നതനായ എക്സൈസ് ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റാന്‍ ഭരണകക്ഷിയിലെ പ്രമുഖ കക്ഷി നീക്കം തുടങ്ങി.
ജില്ലയില്‍ മയക്കുമരുന്ന് വേട്ടയ്ക്ക് മുന്‍കൈയെടുത്ത ഡെപ്യൂട്ടി കമ്മീഷണര്‍ നെല്സണെമാറ്റാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഈ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാണ് രാജാക്കാട് നിന്നും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. വിശ്രമില്ലാതെ ജില്ലയുടെ എല്ലാ മേഖലകളിലും എത്തുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ മയക്കുമരുന്ന് മാഫിയയുടെയും രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടാണ്. ഇദ്ദേഹം ഇടുക്കിയില്‍ എത്തിയതിന് ശേഷം നൂറുകണക്കിന് കേസാണ് പിടിച്ചത്. കള്ളുഷാപ്പുകളില്‍ നടക്കുന്ന നിയമലംഘനത്തിനെതിരെയും കേസെടുത്തു.
കള്ളുഷാപ്പുകളുടെ ലൈസന്‍സ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയ സംഭവത്തില്‍ നിരവധി കള്ളുഷാപ്പുകള്‍ ഇദ്ദേഹം അടപ്പിച്ചു.
ആറ് മാസം മുന്‍പ് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്ന് കഞ്ചാവ് കടത്തിയതിന് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുത്തു. നടപടിക്ക് വിധേയമായവര്‍ ഇടത് അനകൂലികളായിരുന്നു. അന്ന് മുതല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണെ ഭരണകക്ഷിക്കാര്‍ നോട്ടമിട്ടിരുന്നു. ഇദ്ദേഹം തയ്യാറാക്കുന്ന പദ്ധതി പ്രകാരം റെയ്ഡുകള്‍ നടത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുകയാണ്.
മിക്ക ഉദ്യോഗസ്ഥരെയും കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണറെയും അന്യജില്ലയിലേക്ക് മാറ്റാനാണ് ഭരണകക്ഷികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: