ബ്രിസ്ബേന്‍: ഇന്ത്യ എയ്ക്കെതിരായ രണ്ടു മത്സര ചതുര്‍ദിന പരമ്പര ഓസ്ട്രേലിയ എയ്ക്ക്. രണ്ടാം മത്സരം സമനിലയിലവസാനിച്ചതോടെ ആദ്യ മത്സരത്തിലെ ജയത്തിന്റെ മികവില്‍ നേട്ടം. രണ്ടാം മത്സരത്തിന്റെ അവസാന ദിനം മഴമൂലം കളി തടസപ്പെട്ടതോടെ സമനില.
കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എ രണ്ടാമിന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. ആദ്യ ഇന്നിങ്സില്‍ 169നു പുറത്തായ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 435 റണ്‍സെടുത്തു. മധ്യനിരക്കാരന് ഹില്‍ട്ടണ്‍ കാര്‍ട്ട്റൈറ്റിന്റെ സെഞ്ചുറിയാണ് ഓസീസിനെ തുണച്ചത്.
രണ്ടാമിന്നിങ്സിലും തകര്‍ന്ന ഇന്ത്യ ഓപ്പണര്‍ അഖില്‍ ഹെര്വാദ്ക്കറുടെ മികവില്‍ പിടിച്ചുനിന്നു. കളി നിര്‍ത്തുമ്പോള്‍ 82 റണ്‍സുമായി ഹെര്‍വാദ്കര്‍ ക്രീസില്‍. സഞ്ജു സാംസണായിരുന്നു (34 നോട്ടൗട്ട്) കൂട്ട്. ഓപ്പണര്‍ ഫയസ് ഫൈസലും (29) രണ്ടക്കം കണ്ടു. മൂന്നു വിക്കറ്റെടുത്ത ജോണ്‍ ഹോളണ്ടാണ് രണ്ടാമിന്നിങ്സില്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. കാര്‍ട്ടറൈറ്റ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: