കോഴിക്കോട്: ആഗോള ഭീകരതയുടെ ആസ്ഥാനമായി പാക്കിസ്ഥാന് മാറിയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന് ഭാരതത്തിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. തീവ്രവാദം ദേശീയ അജണ്ടയായി സ്വീകരിച്ച രാജ്യമാണ് പാക്കിസ്ഥാന്. അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാകില്ല പാക്കിസ്ഥാനെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം.
കശ്മീരിലെ ഉറിയിലുണ്ടായ ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത് നടക്കാന്‍ പോകുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഇക്കാര്യം ഭാരതം ഉന്നയിക്കും. ഉറി ആക്രമണത്തിന് പാക്കിസ്ഥാന് സമാധാനം പറയണം. ഭാരതത്തോട് മാത്രമല്ല ലോകത്തോട് മുഴുവന്‍ സമാധാനം പറയാന്‍ പാക്കിസ്ഥാന് തയ്യാറാകണം. സ്വന്തം ജനങ്ങളെ പോലും സൈന്യത്തെയും ഐഎസ്ഐയെയും ഉപയോഗിച്ച് കൊന്നൊടുക്കുകയാണ് പാക്കിസ്ഥാന്. ബലൂചിസ്ഥാന്‍, സിന്ധ് എന്നിവിടങ്ങളിലെ സംഭവങ്ങള്‍ ഇതിന് ഉദാഹരണം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടങ്ങളില്‍ പാക്കിസ്ഥാന് നടത്തുന്നത്.
നയതന്ത്രതലത്തിലുള്ള സമാധാന ശ്രമങ്ങള്‍ അവസാനിപ്പിച്ച് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ഇനി വേണ്ടതെന്നാണ് രാജ്യത്തെ ജനങ്ങളുടെ ആഗ്രഹം.
കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന എ. കെ. ആന്റണി, അദ്ദേഹം പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ ആക്രമണങ്ങള്‍ എന്തുകൊണ്ടുണ്ടായെന്ന് വിശദീകരിക്കണം. മുംബൈയില്‍ ഉള്‍പ്പടെ ഭീകരാക്രമണം ഉണ്ടായ കാലത്ത് ഭാരതം ഭരിച്ചിരുന്നത് ആന്റണിയുടെ സര്‍ക്കാരാണെന്ന് മറക്കരുത്. അതേ ആന്റണി ഇപ്പോള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തമാശയായേ കാണാനാകൂ. ദളിത് പ്രശ്നം ഊതി പ്പെരുപ്പിച്ചതുകൊണ്ട് ഗുജറാത്ത് മോഡലിനെ ഇല്ലാതാക്കാനാവില്ല.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെ ത്തിയതോടെ കേരളത്തില്‍ രാഷ്ട്രീയ അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. ബിജെപിയുടെയും ദേശീയ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമമാണ് നടക്കുന്നത്. സ്വന്തം ജില്ലയില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകുന്നി ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ കെ. സുരേന്ദ്രന്, എം. ടി. രമേശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും കൗണ്‍സിലിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യാനുമായി കോഴിക്കോട് എത്തിയതായിരുന്നു രാംമാധവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: