തിരുവനന്തപുരം: ആയിരം കലാകാരന്മാര് അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമായി. സമാപന ഘോഷയാത്ര ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം ഫ്ളാഗ്ഓഫ് ചെയ്തു.സാസ്കാരികമന്ത്രി കെ.സി. മൊയ്തീന് വാദ്യോപകരണമായ കൊമ്പ് കലാകാരന് സമ്മാനിച്ചതോടെ സാസ്കാരിക ഘോഷയാത്രയ്ക്ക് തുടക്കമായി.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടേതടക്കം 45 നിശ്ചല ദൃശ്യങ്ങളുള്‍പ്പെടെ 150ല്‍അധികം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
കേരളീയ തനത് വാദ്യങ്ങള്‍ മുതല്‍ തംബോലവരെയുള്ള മേളങ്ങളും കമ്പടികളി മുതല്‍ കഥകളി വരെയുള്ള കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ ആദ്യമായി ഘോഷയാത്രയില്‍ ഉള്‍പ്പെടുത്തി. ഒഡീഷ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന,തമിഴ്നാട് തുടങ്ങിയവയ സംസ്ഥാനങ്ങളിലെ നാടന്‍കലകളും കേരള കലാരൂപങ്ങള്‍ക്കൊപ്പം അണിനിരന്നു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഐഎസ്ആര്‍ഒ, കെഎസ്ഇബി, കെഎസ്ആര്‍ടിസി, മെഡിക്കല്‍കോളജ്, ഫയര്‍ഫോഴ്സ്, ഡിടിപിസി, ആരോഗ്യ വകുപ്പ് തുടങ്ങി 30 ല്‍ അധികം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയില്‍ ദൃശ്യവിസ്മയം തീര്‍ത്തു. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ടവരെയുള്ള വീഥിക്കിരുവശവും വന്‍ ജനാവലി ഘോഷയാത്രകാണുവാന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: