കണ്ണൂര്‍: ചൊവ്വാഴ്ച മുതല്‍ പ്രസ്റ്റീജ് എഡ്യുക്കേഷനല്‍ ട്രസ്റ്റിന്റെയും സ്വകാര്യ കരാറുകാരുടെയും കീഴിലുള്ള ഏതാനും ജിവനക്കാര്‍ ബോണസ് ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നടത്തുന്ന അനിശ്ചിതകാല സമരം നിയമ വിരുദ്ധവും അധാര്‍മ്മികവുമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ബോണസിന് അര്‍ഹരാണോ എന്ന വസ്തുത ഗവണ്മെന്റ് അഡ്ജുഡിക്കേഷന് വിട്ടതിനാല്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. യൂണിന് നല്കിയ ഹരജിയുടെ അടിസ്ഥാനത്തിലുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കാരംഭിച്ചത്. ഇത് നിയമവിരുദ്ധമാണ്.
സെപ്തംബര്‍ 6ന് ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന ബോണസ് ചര്‍ച്ചയില്‍ ബോണസ് സംബന്ധിച്ച ഒരു ചര്‍ച്ചയിലും ഇതുവരെ പങ്കെടുക്കാതിരുന്ന മാനേജ്മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഒപ്പിട്ടുവെന്ന് വ്യാജരേഖ ചമച്ച് ജീവനക്കാരെ അന്യായമായ സമരത്തിലേക്ക് നയിച്ചതിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബോണസ് നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത സ്ഥാപനമെന്ന നിലയിലും വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാലുമാണ് ബോണസ് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്.
സമരം തുടങ്ങുന്നതിന്റെ രണ്ടുദിവസം മുമ്പ് യൂണിയന് നേത്താകളുമായി നേരിട്ടു സംസാരിച്ചപ്പോള്‍, ബോണസ് നല്കാന് സാധ്യമല്ലെന്ന് അറിയിച്ചിരുന്നു. പകരമായി യൂണിയന്റെ ആവശ്യപ്രകാരം ഉത്സവ ബത്ത നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അനിശ്ചിതകാല സംമരം ആരംഭിച്ചതെന്നും മാനേജ്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
രോഗികളെ പരിശോധിക്കാനും കിടത്തി ചികിത്സിക്കാനും അനുവദിക്കാത്ത സാഹചര്യത്തില്‍, മെഡിക്കല്‍ കോളേജിലെ മുഴുവന്‍ രോഗികള്‍ക്കും നിര്‍ബന്ധ വിടുതല്‍ നല്കേണ്ടിവന്നതിനാല് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുകയും വിദ്യാര്‍ത്ഥികളുടെ പഠനവും സര്‍വ്വകലാശാലാ പരീക്ഷയും താറുമാറാക്കുകയും ചെയ്യുന്നതും നിലവിലെ കോടതിവിധികളുടെ ലംഘനവുമായ അക്രമാസക്തമായ സമരത്തില്‍ നിന്ന് ജീവനക്കാര്‍ പിന്മാറണമെന്ന് മാനേജുമെന്റ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: