ന്യൂയോർക്ക്: പതിനേഴ് സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭാരതവുമായി കൂടുതൽ സഹകരിച്ച് ഭീകരവാദത്തിനെതിരെ പോരാടുമെന്ന് അമേരിക്കൻ വക്താവ് ജോൺ കിർബി അറിയിച്ചു.
‘സപ്തംബർ 18ന് കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേരെ ഉണ്ടായ ആക്രമണത്തിൽ അമേരിക്ക ഖേദം രേഖപ്പെടുത്തുന്നു, കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനെ തങ്ങളുടെ അനുശോചനം അറിയിക്കുന്നു’ ജോൺ കിർബി പറഞ്ഞു. ഭാരതവുമായി സഹകരിച്ച് ഭീകരവാദത്തെ ഉന്മൂലനം ചെയ്യാൻ അമേരിക്ക കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും കിർബി കൂട്ടിച്ചേർത്തു.
ഞായറാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിനിടയിൽ സൈനികർ താമസിച്ചിരുന്ന ടെന്റിന് തീപിടിച്ചതാണ് മരണ സംഖ്യ വർധിക്കാൻ കാരണമായതെന്ന് കരസേന അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: