ഇസ്ലാമബാദ്: ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഭാരതത്തിന്റെ ആരോപണം പാക്കിസ്ഥാന് നിഷേധിച്ചു.
സംഭവത്തെപ്പറ്റി അന്വേഷണം നടക്കുന്നതിന് മുൻപ് തന്നെ ഭാരതം പാക്കിസ്ഥാന് മേൽ കുറ്റം ചുമത്തുകയാണ്, ഈ ആരോപണത്തെ തള്ളിക്കളയുകയാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ അറിയിച്ചു. ഇതിനു പുറമെ ഭാരതത്തിന്റെ പ്രതികരണം അപക്വവും അടിസ്ഥാന രഹിതവുമാണെന്ന് പാക്ക് സൈനിക വക്താവ് ലഫ് ജനറല്‍ അസിം സലീം ബജ്വയും പ്രതികരിച്ചു.
ഉറിയിലെ സൈനിക ബ്രിഗേഡിലുണ്ടായ ഭീകരാക്രമണത്തില്‍ 17 ഭാരത സൈനികരാണ് കൊല്ലപ്പെട്ടത്. നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: