ന്യൂദൽഹി: ഭാരത അതിർത്തിയിൽ പാക്കിസ്ഥാന്റെ പിന്തുണയോട് കൂടി നടക്കുന്ന ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യുഎൻ ജനറൽ അസംബ്ലിയിൽ ഭാരതം അവതരിപ്പിക്കും.
കഴിഞ്ഞ ദിവസം കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഭാരതം യുഎൻ ജനറൽ അസംബ്ലിയിൽ പാക്കിസ്ഥാന്റെ ഭീകരവാദത്തെക്കുറിച്ച് ചർച്ച നടത്താൻ തയ്യാറാകുന്നത്.
കശ്മീരിലെ സൈനിക ക്യാമ്പിനു നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനാണെന്ന് ഭാരതം ആരോപിച്ചിരുന്നു. ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജിന്റെ നേതൃത്വത്തിലാണ് ഭാരത പ്രതിനിധി സംഘം സപ്തംബർ 26ന് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നത്.
പാക്കിസ്ഥാൻ സ്വന്തം രാജ്യത്ത് നിന്നും ഏത് വിധേയനെയാണ് ജമ്മുകശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും നിയന്ത്രിക്കുന്നതും എന്ന് ഭാരതം യുഎന്നിൽ വിശദമാക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരവാദത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് കശ്മീരിലെ ഉറിയിൽ സംഭവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ അതിർത്തി രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ എത്തരത്തിൽ സൃഷ്ടിക്കുന്നു എന്നത് യുഎന്നിൽ അവതരിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: