പത്തനാപുരം: നടന് ദിലീപിന്റെ സുരക്ഷിത ഭവനം‘പദ്ധതിയിലൂടെ പേരില്‍ തട്ടിപ്പു നടത്തിയയാള്‍ പിടിയില്‍. വീട് അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജീവാണ് (49) കുന്നിക്കോട് പോലീസ് പിടിയിലായത്.
രജിസ്ട്രേഷന് ഫീസ് എന്ന വ്യാജേന 500 രൂപ വീതം ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ ഇയാള്‍ ഇടമണ്‍ തേക്കിന്‍കൂപ്പ് വാര്‍ഡില്‍ പട്ടയ കൂപ്പില് വാടകയ്ക്ക് താമസിക്കുകയാണ്.
ഇളമ്പല്‍ സ്വദേശി പ്രസന്നയില്നിന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സുരക്ഷിതഭവനം പദ്ധതികോ-ഓര്‍ഡിനേറ്ററോട് അന്വേഷിച്ചതോടെയാണ് തട്ടിപ്പു വ്യക്തമായത്. പോലീസില്‍ പരാതി നല്കി.
പദ്ധതിയുടെ പേരിലെ തട്ടിപ്പിന് ദിലീപ് കൊല്ലംപോലീസില് പരാതി നല്‍കിയിരുന്നു.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി വ്യാപകമായി പണം പിരിച്ചതായി വിവരം ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍, തൊപ്പിച്ചന്ത, ആറ്റിങ്ങല്‍, നഗരൂര്‍ ഭാഗങ്ങളിലുള്ളവരാണ് കൂടുതലായി തട്ടിപ്പിന് ഇരയായിട്ടുളളത്.
കുന്നിക്കോട് എസ്ഐ ഫിറോസ്, അഡീഷണല്‍ എസ്ഐ സുരേഷ് കുമാര്‍, അസി.എസ്ഐ ഉണ്ണികൃഷ്ണ പിള്ള, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുലാല്‍, രാജേഷ് എന്നിവരാണ് പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: