കരുനാഗപ്പള്ളി: തെക്കന്‍കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹമമൂര്ത്തിയുടെ മുന്നില്‍ സമര്‍പ്പിക്കാനുള്ള നന്ദികേശ രൂപങ്ങള്‍ ഒരുങ്ങുന്ന കാളമൂടുകള്‍ സജീവമായി.
കന്നി മാസത്തിലെ തിരുവോണം നാളിലാണ് ഇരുപത്തിയെട്ടാം ഓണാഘോഷം നടക്കുന്നത്. കാര്‍ത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളില്‍പ്പെട്ട 52 അന്‍പത്തിരണ്ട് കരകളിലെ ഇരുനൂറ്റി അപതില്പരം സ്ഥലങ്ങളില്‍ നിന്നും കൈവെള്ളയില്‍ കൊണ്ടു നടക്കാവുന്നതുമുതല് അന്‍പത്തെട്ട് അടിയോളം ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ നന്ദികേശരൂപം വരെ ആണ് കരകളില്‍ ഒരുങ്ങുന്നത്. മിക്ക കാളമൂടുകളിലും ചട്ടംകെട്ടല്‍ കഴിഞ്ഞു. വ്രതാനുഷ്ഠാനങ്ങളോടെയാണ് നന്ദികേശരൂപങ്ങള്‍ തയ്യാറാക്കുന്നത്. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയില്‍ നിര്‍മ്മിച്ച നന്ദികേശരൂപങ്ങളും ഉണ്ടാകും.
ഇരുപത്തെട്ടാം ഓണാഘോഷത്തോടെ തെക്കന്‍ കേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുക കൂടിയാണ്. ചിങ്ങമാസത്തിലെ തിരുവോണത്തോട് അനുബന്ധിച്ച് കാര്‍ഷിക വിളവെടുപ്പ് കഴിഞ്ഞ് പത്തായപ്പുരകളെല്ലാം നിറച്ചതിനു ശേഷം നടക്കുന്ന ഉത്സവം കാര്‍ഷിക ഉത്സവമായാണ് ആഘോഷിക്കുന്നത്. വൈക്കോല്‍ കൊണ്ടുകെട്ടി അലങ്കരിച്ച കൂറ്റന്‍ നന്ദികേശ രൂപങ്ങളാണ് ഇരുപത്തെട്ടാം ഓണാഘോഷത്തിന്റെ പ്രത്യേകത.
ഒക്ടോബര്‍ 11നാണ് ഇരുപത്തെട്ടാം ഓണാഘോഷം നടക്കുന്നത്. ഓണാട്ടുകരയുടെ തനത് ഉത്സവമായ കാളകെട്ട് ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് ഓച്ചിറ പടനിലത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: