പത്തനാപുരം: അറവ് മാലിന്യം നിക്ഷേപിക്കാനെത്തിയ സാമൂഹ്യവിരുദ്ധന്ന്മാരെ നാട്ടുകാര്‍ പിടികൂടി. പാതിരിയ്ക്കല്‍ തെക്കേക്കര സെന്റ് മേരീസ് റോഡില്‍ ഇന്നലെ പുലര്‍ച്ചെ നാലിനോടെ ഓട്ടോറിക്ഷയില്‍ അറവുമാലിന്യം തള്ളുവാന്‍ എത്തിയ സംഘത്തെയാണ് നാട്ടുകാര്‍ പിടികൂടിയത്.
കാലങ്ങളായി മേഖലയില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നുണ്ടായിരുന്നു. ദുര്‍ഗന്ധം കാരണം വഴിയാത്രികര്‍ക്ക് നടന്നുപോകാനും, സമീപ പ്രദേശത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ദുര്‍ഗന്ധം കാരണം വീടുകളില്‍ ഇരിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു.
നാട്ടുകാര്‍ മാലിന്യവുമായെത്തിയ വാഹനവും തല്ലിത്തകര്‍ത്തു. മാലിന്യനിക്ഷേപം മൂലം പ്രദേശത്ത് ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.
തെരുവ്നായ്ക്കളുടെ ശല്യവും ഏറെയാണ്. മാലിന്യ നിക്ഷപത്താല് ജനജീവിതം ദുസഹമായ സാഹ്യചാര്യത്തിലാണ് നാട്ടുകാര്‍ കഴിഞ്ഞ രാത്രി ഉറക്കമിളച്ചിരുന്ന് ഇവരെ പിടികൂടിയത്.
ഓട്ടോറിക്ഷയില്‍ നിറച്ചും മാലിന്യവുമായി എത്തിയ സംഘം മാലിന്യം റോഡിന്റെ വശങ്ങളില് നിക്ഷേപിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് ഇവരെ പോലീസില്‍ ഏല്പിച്ചു.
തെക്കേക്കര തോട്ടത്തില്‍ കാലായില്‍ നൗഷാദ് (45), വയലിറക്കല് പുത്തന്‍വീട്ടില്‍ അന്‍സാരി (32), കുമ്പിക്കല്‍ വേങ്ങവിള വീട്ടില്‍ നിയാസ്(25) എന്നിവര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.
സംഭവത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കുയും അറവുമാലിന്യം സമീപത്തെ തോട്ടത്തില്‍ മറവ് ചെയ്യിക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: