മോസ്കോ: റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയ്ക്ക് വിജയം. റഷ്യന്‍ ഫെഡറേഷന് അസംബ്ലിയുടെ അധോസഭയായ ഡ്യൂമയിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടി മികച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നത്. 450 അംഗ ഡ്യൂമയില്‍ 338 സീറ്റുകളും നേടിയാണ് പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ പാര്‍ട്ടി വിജയിച്ചിരിക്കുന്നത്.
പ്രാഥമിക കണക്കുകള്‍ പ്രകാരം 54.3 ശതമാനം വോട്ടാണ് യുണൈറ്റഡ് റഷ്യാ പാര്‍ട്ടി നേടിയിട്ടുള്ളത്. 15.1 ശതമാനം വോട്ടു നേടി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യ രണ്ടാം സ്ഥാനത്തും 14.9 ശതമാനം വോട്ടു നേടി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണ്.
റഷ്യയിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് പുടിന് വിജയം അറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
റഷ്യ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് റഷ്യ പാര്‍ട്ടി വിജയം കണ്ടിരിക്കുന്നത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ ശക്തികള്‍ റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിരിക്കുകയാണ്. സിറിയയിലെ സൈനിക ഇടപെടലില്‍ അടക്കമുള്ള റഷ്യയുടെ നിലപാടികള്‍ കടുത്ത വിമര്‍ശനങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ വളിച്ചുവരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: