കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 12071വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനൂപ് ജേക്കബ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്.
വളരെ വാശിയേറിയ പോരാട്ടമായിരുന്നു പിറവത്ത് നടന്നത്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരിച്ചുവെങ്കിലും അവസാനഘട്ടത്തില്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് കണ്ടത്. 12 പഞ്ചായത്തിലും മുന്നിലെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
ഇടതുമുന്നണിയുടെ എക്കാലത്തെയും ഉറച്ച കോട്ടകളായിരുന്ന തിരുവാങ്കുളത്തും ചോറ്റാനിക്കരയിലും കൂത്താട്ടുകുളത്തും യു.ഡി.എഫ് വ്യക്തമായ കടന്നുകയറ്റമാണ് നടത്തിയത്. 53 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ അനൂപിന് നേടാനായി. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ അനൂപിന് സാധിച്ചു.
രണ്ട് സ്ഥാനാര്‍ത്ഥികളുടെയും ജന്മസ്ഥലമായ തിരുമാറാടി പഞ്ചായത്തില്‍ 2500 വോട്ടിന്റെ ഭൂരിപക്ഷമാണ് അനൂപ് നേടിയത്. 2006ലും 2011ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വോട്ടുകള്‍ കാര്യമായി പോള്‍ ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇക്കുറി ഈ വോട്ടുകളുടെ ഏകീകരണം പിറവത്തുണ്ടായി.
അനൂപിന്റെ പിതാവും മന്ത്രിയുമായിരുന്ന ടി.എം.ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബ് 157 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്. ആ ലീഡാണ് അനൂപ് ജേക്കബ് 12,000ലേക്ക് ഉയര്‍ത്തിയത്.
വോട്ടിങ് നില
അനൂപ് ജേക്കബ് (യു.ഡി.എഫ്)- 82,756
എം.ജെ. ജേക്കബ് (എല്‍.ഡി.എഫ്)- 70,686
കെ.ആര്. രാജഗോപാല്‍ (ബി.ജെ.പി)- 3241
വര്‍ഗീസ് പി. ചെറിയാന് (ജെ.പി) – 437
അക്കവിള സലിം (എസ്.ആര്.പി)- 142
എന്‍.ടി. സുരേഷ് കുമാര്‍ (എ.ഐ.എഫ്.ബി) – 96
അരുന്ധതി (സ്വതന്ത്ര) – 281
കെ.ജി. കൃഷ്ണന് കുട്ടി (സ്വതന്ത്രന്)- 192
ബിന്ദു ഹരിദാസ് (സ്വതന്ത്ര)- 430
പ്രതികരിക്കാൻ ഇവിടെ എഴുതുക: