ലണ്ടന്‍: ഈ വര്‍ഷത്തെ ഡേവിസ് കപ്പ് ടെന്നീസ് ഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. സെമിയില്‍ അര്‍ജന്റീന നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടണെയും ക്രൊയേഷ്യ ഫ്രാന്‍സിനെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. അഞ്ചാം തവണയാണ് അര്‍ജന്റീന ഫൈനലിലേക്ക് യോഗ്യത നേടുന്നത്. 2011നുശേഷം ആദ്യവും. 2005നുശേഷം ക്രൊയേഷ്യയുടെ ആദ്യ ഫൈനല്‍.
ബ്രിട്ടനെതിരായ മത്സരത്തില്‍ രണ്ടാം റിവേഴ്സ് സിംഗിള്‍സില്‍ വിജയിച്ച് ലിയൊനാര്‍ഡൊ മേയറാണ് അര്‍ജന്റീനക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്. ഡാനിയേല്‍ ഇവാന്‍സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മേയര്‍ പരാജയപ്പെടുത്തി. ആദ്യ സിംഗിള്‍സില്‍ ആന്‍ഡി മറെയെ അട്ടിമറിച്ച് ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ അര്‍ജന്റീനക്ക് ലീഡ് നല്കി.
രണ്ടാം സിംഗിള്‍സില്‍ കെയ്ല്‍ എഡ്മണ്ടിനെതിരെ ഗ്യുഡൊ പെല്ലയും വിജയം കണ്ടതോടെ അര്‍ജന്റീന 2-0ത്തിന് മുന്നിലെത്തി. എന്നാല്‍ ഡബിള്‍സില്‍ മുറെ സഹോദരങ്ങളും ആദ്യ റിവേഴ്സ് സിംഗിള്‍സില്‍ ആന്‍ഡി മുറെയും വിജയിച്ചതോടെ 2-2 എന്ന നിലയില്‍. ഇതോടെ കളി നിര്‍ണയകമായ രണ്ടാം റിവേഴ്സ് സിംഗിള്‍സിലേക്ക് നീണ്ടു.
രണ്ടാം സെമിയില്‍ ഫ്രാന്‍സിനെ 3-2ന് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ഫൈനലിലേക്ക് കുതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: