നെടുംങ്കണ്ടം: വടംവലി മത്സരത്തിനിടെ പോലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഉമാകടയ്ക്കല് ഹാരിസ് (22) നെയാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്നെടുങ്കണ്ടം സ്റ്റേഷനിലെ സീനിയര്‍ സിപിഒ മുഹമ്മദ് കബീറിനാണ് പരിക്കേറ്റത്. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച്ച രാത്രിയില്‍ പടിഞ്ഞാറേക്കവല ടൗണില്‍ വടംവലി മത്സരം നടന്നിരുന്നു. തിരക്ക് അധികമായതിനാല്‍ ആളുകളെ മാറ്റുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകേപനമില്ലാതെ ഹാരിസ് മുന്നോട്ട് കുതിച്ചെത്തുന്നത്. മത്സരത്തിന് തടസമുണ്ടാക്കാതെ മാറണമെന്ന് മുഹമ്മദ് ഹാരിസിനോട് പറഞ്ഞെങ്കിലും ഇയാള്‍ മാറാന്‍ കൂട്ടാക്കാതെ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. ഷര്‍ട്ട് വലിച്ച് കീറിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പോലീസ് സംഘം എത്തിയാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ മുഹമ്മദിനെ നെടുങ്കണ്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി പോലീസുകാരനെ ആക്രമിച്ച വകുപ്പ് ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: