കാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്തെ അപകടകെണി ഒഴിവാക്കണമെന്ന് പാറത്തോട് വികസന സമിതി ആവശ്യപ്പെട്ടു.
ഏറെ അപകടകരമായ വളവുകള്‍ നിറഞ്ഞ പ്രദേശത്ത് ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഭാരവാഹികള്‍ ചൂണ്ടികാട്ടി. കഴിഞ്ഞ കാലയളവില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. റോഡ് കൈയേറി സ്ഥാപിച്ചിരിക്കുന്ന വഴിയോര കച്ചവടവും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു.
പാറത്തോട് ഹൈറേഞ്ച് ആശുപത്രി പടിയില്‍ കലുങ്ക് നിര്‍മാണത്തിനായി റോഡ് പൊളിച്ച ഭാഗം ഇപ്പോഴും അതേപോലെ കിടക്കുന്നതിനാല്‍ അപകടത്തിന് വഴിയൊരുക്കുന്നു.
നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സമിതി ജനറല്‍ സെക്രട്ടറി എം. കെ. സലീം ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: