മമ്പറം: ജില്ലയെ കലാപബാധിത പ്രദ്ദേശമായി നിലനിര്‍ത്താനുള്ള ശ്രമമാണ് സിപിഎം ജില്ല സെക്രട്ടറി നടത്തികെണ്ടിരിക്കുന്ന തെന്നും അടിക്കടിയായുള്ള ജയരാജന്റെ പ്രസ്താവനകളാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് അക്രമത്തിനുള്ള പ്രചോദനമാകുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു പിണറായി ചേരിക്കലില്‍ ബോംബേറ് ഉണ്ടായ ബിജെപി പ്രവര്ത്തകന് ജിതേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം
ജില്ലയിലെമ്പാടും ഇതര രാഷ്ടീയപാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം നിരന്തരമായി വേട്ടയാടുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ അര്‍ദ്ധരാത്രിയില്‍ പിണറായി ചേരിക്കലും പാനൂര്‍ ചെറുപറമ്പിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായത്. അക്രമികളെ നിലക്കുനിര്‍ത്താന്‍ സിപിഎം നേതൃത്വവും അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ പോലീസ് അധികാരികളും തയ്യാറാവണമെന്നുമെന്നും സത്യപ്രകാശ് ആവശ്യപെട്ടു.
ബിജെപി നേതാക്കളായ ആര്.കെ.ഗിരിധരന്, പി.ആര്.രാജന്, കെ.പി.ഹരീഷ് ബാബു, എ.ജിനചന്ദ്രന്, എ.അനില്‍കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: