ന്യൂദല്‍ഹി: ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തെ കായിക രംഗത്തെ പ്രമുഖര്‍ അപലപിച്ചു. സംഭവത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഉറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളാണ് മനസ്സില്‍ നിറച്ചതെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. ആക്രമണം അങ്ങേയറ്റം വേദനാജനകമെന്നും യുദ്ധമാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെങ്കില്‍ അതാവാമെന്നുമാണ് ബോക്സര്‍ വിജേന്ദര്‍ സിങ് പ്രതികരിച്ചത്.
മരിച്ച സൈനികരുടെ കുടുംബത്തെ അദ്ദേഹം അനുശോചനമറിയിച്ചു. ഹൃദയഭേദകമെന്ന് സംഭവത്തെ വിശേഷിപ്പിച്ച മുന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ഭീകരതയ്ക്ക് തക്കതായ മറുപടി നല്‍കണമെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: