ന്യൂദല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പുതിയ വിസി ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷായുടെ യോഗ്യതയില്‍ സുപ്രീം കോടതിക്ക് സംശയം. ഇത് കേന്ദ്ര സര്‍വ്വകലാശാലയാണ്. യുജിസി നിയമങ്ങള്‍ ബാധകമാണ്.
വിസി അക്കാദമിക രംഗത്തുനിന്നുള്ളയാളാകണം. യൂണിവേഴ്സിറ്റിയില്‍ പത്തു വര്‍ഷമെങ്കിലും അധ്യയനപരിചയമുള്ളയാളാകണം. എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും നിയമം പാലിക്കാമെങ്കില്‍ നിങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് പറ്റില്ല. മുന്‍കരസേനാ ഉദ്യോഗസ്ഥനെ എങ്ങനെ നിയമിച്ചു. ഈ നിയമം യുജിസി ചട്ടപ്രകാരമാണോ?
ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ എന്നിരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. നിയമനത്തിന് എതിരെ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: