കുറ്റ്യാടി (കോഴിക്കോട്): കുറ്റ്യാടി കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആറു പേരില്‍ നാല് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് ഒമ്പതു പേരാണ് ഒഴുക്കില്‍പ്പെട്ടത്. മൂന്നു പേര് നീന്തി രക്ഷപ്പെട്ടിരുന്നു.
പാറയ്ക്കല്‍ രാമകൃഷ്ണന്റെ മകന് രജീഷിന്റെ മൃതദേഹം ഞായറാഴ്ച രാത്രി 11 മണിയോടെ ദുരന്തസ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന് ഷൈന്‍ ശശി(18), പാറയുള്ള പറമ്പത്ത് രാജീവന്റെ മകന് അക്ഷയ് രാജ്(23), കറ്റോടി ചന്ദ്രന്റെ മകന് അശ്വന്ത് (19)എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.
പാറയുള്ളപറമ്പത്ത് രാജന്റെ മകന് വിഷ്ണു (20), ദേവദാസിന്റെ മകന് വിപിന്‍ദാസ് (21) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. അമല്‍ കൃഷ്ണ, വിനീഷ്, ജിഷ്ണു എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.
അക്ഷയ് രാജ് പേരാമ്പ്രയിലെ സ്വകാര്യ ഐടിഐ വിദ്യാര്‍ത്ഥിയാണ്. അമ്മ: നിഷ. സഹോദരി: ശ്രീമോള്, രജീഷ് നിര്‍മ്മാണത്തൊഴിലാളിയാണ്. അമ്മ: ഉഷ. സഹോദരന്: രഞ്ജിത്ത്. ഷൈന്ശശി കുറ്റ്യാടി ആര്‍ട്സ് കോളജ് പ്ലസ്ടു വിദ്യാര്‍ത്ഥി. അമ്മ: ബിന്ദു. സഹോദരന്: ഷിബിന്‍. അശ്വന്ത് ചന്ദ്രന് പേരാമ്പ്ര മേഴ്സി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. അമ്മ: ശാന്ത. സഹോദരന്: അശ്വിന്.
മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കോതോട് ജിഎല്‍പി സ്കൂളിനു സമീപം പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: